ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം: ആറ് പേർ അറസ്റ്റിൽ
ഗുരുഗ്രാം: ഗുരുഗ്രാമിലെ മുസ്ലീം കുടുംബത്തിന് നേരെ ആള്‍കൂട്ടാക്രമണം. സ്ത്രീകളടക്കമുള്ള കുടംബകത്തിന് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്‌ററിക്കുകളും ഉപയോഗിച്ചാണ് കുടംബത്തെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇവരുടെ വീടിന് നേരെ കല്ലേറുമുണ്ടായി. 40 പേരടങ്ങുന്ന സംഘമാണ് കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു. ഇത് ആസൂത്രണ ആക്രമണമാണെന്നും ഹിന്ദു സംഘടനകളാണ് സംഭവത്തിന്റെ പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.
പട്ന സാഹിബില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാര്‍ത്ഥി.... ശത്രുഘ്നന്‍ സിന്‍ഹ പടിക്ക് പുറത്ത്!!
സംഭവത്തെ
തുടര്‍ന്ന്
പോലീസ്
ആറ്
പേരെ
അറസ്റ്റ്
ചെയ്തു.
കൊലപാതകശ്രമമടക്കമുളള
കേസുകള്‍
ഇവരുടെ
പേരില്‍
ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിന്റെ
വീഡിയോ
സോഷ്യല്‍
മീഡിയയില്‍
പ്രചരിക്കുന്നുണ്ട്.
കുടുംബത്തിലെ
പുരുഷന്മാരെ
ആക്രമിക്കുകയും
ഇതി
കണ്ട്
സ്ത്രീകള്‍
ഉപദ്രവിക്കരുതെന്ന്
യാചിക്കുന്നതും
വീഡിയോയിലുണ്ട്.
എന്നാല്‍
ആക്രമികള്‍
തലപൊട്ടി
ചോര
വരും
വരെ
ആക്രമണം
തുടരുകയായിരുന്നു.
ഒരാള്‍
ബോധം
നഷ്ടപ്പെടുകയും
മറ്റോരാള്‍
ചലനമറ്റ്
കിടക്കുകയും
ചെയ്തിട്ടും
ആക്രമികള്‍
ആക്രമം
അവസാനിപ്പിച്ചിട്ടില്ല.
ഗുരുഗ്രാമിലെ ബുപ് സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞ് ആയിരുന്നു മദ്യപിച്ചെത്തിയ സംഘം അക്രമിച്ചത്. എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കയായിരുന്നു. ഇതോടെ ഇരകള്‍ വീട്ടിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കയായിരുന്നു. വീട്ടിലെത്താന്‍ കഴിയാത്തവര്‍ വീടിന് നേരെ കല്ലെറിഞ്ഞെന്നും പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ആക്രമണം നടന്ന് 40 മിനിറ്റ് കഴിഞ്ഞാണ് പോലീസെത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്നും പറയുന്നു. ഭോണ്‍സി പോലീസ് സ്‌റ്റേഷനില്‍ വധശ്രമത്തിന് കേസെടുത്തെന്നും പോലീസ് വ്യക്തമാക്കി.