ഹനുമാൻ ചാലിസ: മഹാരാഷ്ട്ര നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
ഡൽഹി: മഹാരാഷ്ട്ര നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാനുള്ള പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.
ഇരുവരെയും നാളെ ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കും. മുംബൈ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 153 (എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക,
സൗഹാർദ്ദം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുക), കൂടാതെ സെക്ഷൻ 135 പ്രകാരമാണ് റാണകൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുംബൈയിലെ ഖാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഹനുമാൻ ചാലിസ തർക്കം രൂക്ഷമായി.

എന്നാൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വന്തം വീടായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും പറഞ്ഞിരുന്നു. ഇവരുടെ പ്രസ്താവന വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉണ്ടായത്. ശിവസേന പ്രവർത്തകർ ഇതിന് എതിരെ രംഗത്ത് എത്തി.
മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലിയാൽ അപ്പോൾ കാണാമെന്ന് ശിവസേന പ്രവർത്തകർ ഇവർക്ക് എതിരെ വെല്ലുവിളിച്ചിരുന്നു. എം.പി നവനീത് റാണയുടെയും ഭർത്താവ് എം.എൽ.എ രവി റാണയുടെയും മുംബൈയിലെ അപ്പാർട്ട്‌മെന്റിന് പുറത്ത് ശിവസേന പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. പിന്നാലെ ദമ്പതികൾ ഹനുമാൻ ചാലിസ പാരായണം ചെയ്യും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ശിവസേന പ്രവർത്തകർ മുദ്രാവാക്യം വിളികൾ ആരംഭിക്കുകയാണ് ചെയ്തത്.
ഇതിന് പിന്നാലെ ശിവസേന പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് സബർബൻ ഖാറിലെ നിയമസഭാംഗ ദമ്പതികളുടെ വസതിയുടെ വളപ്പിലേക്ക് പ്രവേശിക്കാൻ ശിവസേന പ്രവർത്തകർ ശ്രമിച്ചു. പ്രതിഷേധത്തിൽ പൊലീസ് സ്ഥിതി ഗതികൾ നിയന്ത്രണത്തിലാക്കുകയും ശിവസേന പ്രവർത്തകരെ കൂടുതൽ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു.
അതേസമയം, ശിവസേന പ്രവർത്തകർ ഇന്നലെ മുതൽ മാതോശ്രീക്ക് പുറത്ത് ക്യാമ്പ് ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്. മുംബൈ മുൻ റാണ ദമ്പതികളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. അവർ വരട്ടെ, അവരെ സ്വാഗതം ചെയ്യാനും അവർക്ക് 'പ്രസാദം' നൽകാനും ഞങ്ങൾ തയ്യാറാണ്. മേയറും ശിവസേന നേതാവുമായ കിഷോരി പെഡ്‌നേക്കർ വ്യക്തമാക്കി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications