ഓരോ നാലും ആറും മാസത്തിനിടയിൽ പുതിയ തരംഗങ്ങൾ; ബൂസ്റ്റർ ഡോസുകൾ പ്രധാനമെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ്
ഡൽഹി: ഓരോ നാലോ ആറോ മാസത്തിലൊരിക്കൽ പുതിയ കോവിഡ് തരം ഗങ്ങൾ രൂപപ്പെടുന്നതിനാൽ വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ദുർബലരായ ആളുകളിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവികൂടിയായിരുന്ന സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഓരോ നാലോ ആറ് മാസത്തിലൊരിക്കൽ പുതിയ തരം ഗങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ജനസംഖ്യയിൽ എത്ര പേർ രോഗബാധിതരായി എന്നതിനെ ആശ്രയിച്ചിരിക്കും തരം ഗത്തിന്റെ തീവ്രത. ഈ സാഹചര്യത്തിൽ ദുർബലരായ പ്രായ വിഭാഗങ്ങളിലെ ആളുകൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസുകൾ സഹായിക്കുന്നു." എന്നായിരുന്നു സൗമ്യയുടെ വാക്കുകൾ. ജൂൺ തുടക്കം വരെ സാധാരണ ഗതിയിൽ ആയിരുന്ന രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ ചില ദിവസങ്ങൾ കൊണ്ടാണ് കേസുകൾ കുത്തനെ ഉയർന്നത്. ആരോ ഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് പുതിയതായി 8,084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വരെ കോവിഡ് സജീവ കേസുകൾ 47,995 ആണ്. മരണസംഖ്യ 5,24,771 ആയി ഉയർന്നു.

കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് ഉന്നത ശാസ്ത്രജ്ഞൻ പറഞ്ഞു. ബിഎ 4, 5 എന്നിവ പോലുള്ള ഉപ-വകഭേദങ്ങൾ കാണപ്പെടുന്നതും ജനങ്ങൾക്ക് പ്രതിരോധ ശേഷി കുറയുന്നതും ഇതിൽ പ്രധാന കാരണങ്ങൾ ആണ്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാസ്ക്, സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതും കോവിഡ് ഉയരാൻ കാരണമായി എന്നാണ് ഇവർ പറയുന്നത്. ശക്തമായ ദീർഘകാല പ്രതിരോധശേഷിക്ക് വാക്സിന്റെ മൂന്ന് ഡോസുകൾ ആവശ്യമാണെന്നും ഇവർ കൂട്ടിച്ചേർത്തു. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ അലസത കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിതു.. എന്താണ് പരിപാടി.. ഗ്യാങ്സ്റ്റര്‍ ലുക്കിലാണല്ലോ; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കളിൽ 15 ശതമാനം ആളുകൾ മാത്രമാണ് ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചിട്ടുള്ളത്. 45-59, 18-44 എന്നീ പ്രായക്കാർക്കിടയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം വെറും 1 ശതമാനത്തിൽ താഴെ ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ലഡാക്ക് (31%), ആന്ധ്രാപ്രദേശ് (10%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (9%), ലക്ഷദ്വീപ്, സിക്കിം, ഡൽഹി (ഏകദേശം 8%) എന്നിങ്ങനെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ കണക്ക്. തമിഴ്‌നാടും ജാർഖണ്ഡും ആണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ കവറേജുള്ള സംസ്ഥാനങ്ങൾ. രണ്ട് ശതമാനത്തിന് താഴെ മാത്രമാണ് ഇവിട ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications