വർഗ്ഗീയ പ്രചരണത്തോടെ ട്രെയിനില്‍ പത്രവിതരണം: അന്വേഷണം പ്രഖ്യാപിച്ച് റെയില്‍ വേ
ബാംഗ്ലൂർ: ട്രെയിനില്‍ നിയമാനുസൃതമല്ലാത്തെ പ്രചരണ പത്രം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍ വേ. ബാംഗ്ലൂർ-ചെന്നൈ ശതാബ്ദി എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം വിവാദമായ പത്രവിതരണം നടന്നത്. ലിംഗനീതി കാമ്പെയ്നറായ ട്രെയിൻ യാത്രക്കാരി ഗോപിക ബാഷിയായിരുന്നു അനുമതിയില്ലാത്ത ഒരു പത്രം ട്രെയിനില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആദ്യമായി ട്വീറ്റ് ചെയ്തത്.
"ഇന്ന് രാവിലെ ഞാൻ ബാംഗ്ലൂർ-ചെന്നൈ ശതാബ്ദി എക്സ്പ്രസ്സിൽ കയറിയപ്പോള്‍ എല്ലാ സീറ്റിലും ഈ പത്രം കിടക്കുന്നത് കണ്ടു - ആര്യവർത്ത് എക്സ്പ്രസ് എന്ന ഈ പത്രത്തെക്കുറിച്ച കേട്ടിട്ടുപോലുമില്ല. ഐ ആർ സി ടി സി ഉദ്യോഗസ്ഥർ എങ്ങനെയാണ് ഇതിനെല്ലാം അനുവാദം നല്‍കുന്നത്'' ബാഷി ട്വിറ്ററില്‍ കുറിച്ചു.

"ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള ഹിന്ദുക്കളുടെയും സിഖുകാരുടെയും ബുദ്ധമതക്കാരുടെയും വംശഹത്യ അംഗീകരിക്കേണ്ടതുണ്ട്" , "യു എൻ ഔറംഗസേബിനെ ഹിറ്റ്ലറെപ്പോലെ കൂട്ടക്കൊല നടത്തിയവനായി മുദ്രകുത്തണം" തുടങ്ങിയ തലക്കെട്ടുകളോടെയായിരുന്നു ആര്യവർത്ത് എക്സ്പ്രസ് ട്രെയിനില്‍ സൌജന്യമായി വിതരണം ചെയ്യപ്പെട്ടത്.
അതേസമയം, ട്രെയിനില്‍ ഇത്തരമൊരു പത്രം വിതരണം ചെയ്യുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ഐ ആർ ടിസി അധികൃതർ വ്യക്തമാക്കി. "ഇതിനെക്കുറിച്ച് ഞങ്ങൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. ഈ പേപ്പർ ഐ ആർ ടിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്നില്ല," -ഐ ആർ ടിസി വക്താക്കള്‍ വ്യക്തമാക്കി.
Recommended Video
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications