പ്രതിപക്ഷ യോഗം ജൂണ്‍ 23ലേക്ക് മാറ്റിയത് ഖാര്‍ഗെയുടെ പങ്കാളിത്തം ഉറപ്പിക്കാന്‍, അസൗകര്യം കോണ്‍ഗ്രസിന്
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂണ്‍ പന്ത്രണ്ടില്‍ നിന്ന് 23ലേക്ക് മാറ്റിയത് കോണ്‍ഗ്രസിന് വേണ്ടി. പട്നയില്‍ നടക്കേണ്ടിയിരുന്ന യോഗം കോണ്‍ഗ്രസ് അസൗകര്യം പറഞ്ഞതിനെ തുടര്‍ന്നാണ് മാറ്റിയത്. ഡിഎംകെയും പ്രശ്നം പറഞ്ഞിരുന്നെങ്കിലും, കോണ്‍ഗ്രസിന്റെ പ്രമുഖ രണ്ട് നേതാക്കള്‍ പങ്കെടുക്കാതിരിക്കുന്നത് ഒഴിവാക്കാനായിട്ടാണ് മാറ്റിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ പന്ത്രണ്ടിനായിരുന്നെങ്കില് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമായിരുന്നില്ല. പകരം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിലൊരാളെ പട്നയിലേക്ക് അയക്കാനായിരുന്നു തീരുമാനിച്ചത്. അതേസമയം ഖാര്‍ഗെ പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന്റെ പൊലിമ തന്നെ നഷ്ടപ്പെടുമായിരുന്നു.

കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ജൂണ്‍ ഇരുപതിന് പ്രതിപക്ഷ യോഗം നടത്താനായിരുന്നു കോണ്‍ഗ്രസ് ആഗ്രഹിച്ചത്. എന്നാല്‍ 23 ആണ് എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തിയതി എന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും അമേരിക്കന്‍ പര്യടനത്തിലാണ്.
എന്നാല്‍ ജെഡിയു ഇതൊന്നും പരിഗണിക്കാതെയാണ് ആദ്യത്തെ തിയതി പ്രഖ്യാപിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികളോട് മാത്രമാണ് അവര്‍ ചര്‍ച്ച ചെയ്തത്. ഇവര്‍ക്ക് ഈ ദിവസം യോഗത്തില്‍ പങ്കെടുക്കുന്നതിന് തടസ്സങ്ങളിലായിരുന്നു. സിപിഎമ്മിനും, ഡിഎംകെയ്ക്കും ഈ ദിവസം പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു.ജെഡിയു നേരത്തെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിമാരിലൊരാളെ വരൂ എന്ന സൂചനയും കോണ്‍ഗ്രസ് നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധി ജൂണ്‍ 18നാണ് ഇന്ത്യയില്‍ മടങ്ങിയെത്തുക. കോണ്‍ഗ്രസ് തടസ്സം പറഞ്ഞതോടെയാണ് ജെഡിയു അക്കാര്യത്തെ കുറിച്ച് ചിന്തിച്ചത്. ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിപക്ഷ യോഗത്തില്‍ കോണ്ഗ്രസില്ലാതിരിക്കുന്നത് ആത്മഹത്യാപരമാണ്. ആ സഖ്യത്തിന് ആയുസ്സും ഉണ്ടാവില്ലെന്ന് നിതീഷ് കുമാറിന് അറിയാം.
ഇതോടെ മറ്റൊരു തിയതി കണ്ടെത്താന്‍ ജെഡിയു മുന്നില്‍ നില്‍ക്കുകയായിരുന്നു. ജൂണ്‍ ഇരുപതിന് ശേഷമുള്ള ഒരു തിയതിയില്‍ പ്രതിപക്ഷം യോഗം നടക്കുമെന്നാണ് എല്ലാ പ്രതിപക്ഷ നേതാക്കളെയും ജെഡിയു അറിയിച്ചത്. ജൂണ്‍ 23ന് യോഗം നടക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍ പ്രതിപക്ഷ ഐക്യത്തെ നിയന്ത്രിക്കുന്ന ശക്തിയായി ഉണ്ടാവണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന പദവിയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ആഗ്രഹിക്കുന്നില്ല.
കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കാത്തവരെ അനുനയിപ്പിക്കാനാണ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്. ബിജെപിക്കെതിരെ ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്നതാണ് പ്രതിപക്ഷത്തിന്റെ തന്ത്രം. പക്ഷേ ഇത് കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നത് അതുകൊണ്ട് സങ്കീര്‍ണമാണ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications