പത്താന്‍കോട്ട് ആക്രമണം; ഇന്ത്യ പാകിസ്താന് 3 ദിവസം സമയം നല്‍കും!
ദില്ലി: പത്താന്‍കോട്ട് വ്യോമ സേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി സൂചനകള്‍. ഇത് മാത്രമല്ല, പത്താന്‍കോട്ട് ആക്രമണത്തിന് പിന്നിലെ ശക്തികള്‍ എന്ന് കരുതുന്ന ജയ്ഷെ മുഹമ്മദിനെതിരെ നടപടി എടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കാര്യത്തില്‍ പാകിസ്താന് എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് മൂന്ന് ദിവസം കാത്തിരിക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് അറിയുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ തെളിവുകളും നല്കാന് പഞ്ചാബ് പോലീസ്, ഐ ബി, ദേശീയ സുരക്ഷാ സേന എന്നിവര്‍ക്ക് കേന്ദ്രം നിര്‍ദേശം
നല്‍കിയിട്ടുണ്ട്.

ജയ്ഷെ മുഹമ്മദിനെതിരെ
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും ജയ്ഷെ മുഹമ്മദായിരുന്നു.

ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് തലസ്ഥാനമായ ദില്ലിയില്‍ ഒരുപാട് ഉന്നതതല ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നു. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും അധ്യക്ഷതയിലായിരുന്നു ചര്‍ച്ചകള്‍. ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പാകിസ്താനോട് ആരായാനാണ് ചര്‍ച്ചകളില്‍ തീരുമാനമായത്.

പാകിസ്താന് നടപടിയെടുക്കണം
ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാനും ആക്രമണത്തിന് പിന്നിലെ ശക്തികളെ അറസ്റ്റ് ചെയ്യാനും പാകിസ്താന് മൂന്ന് ദിവസത്തെ സമയം കൊടുക്കാന്‍ തീരുമാനമായതായി അറിയുന്നു.

ഇല്ലെങ്കില്‍ ചര്‍ച്ചകള്‍ നിര്‍ത്തും
ഇക്കാര്യത്തില്‍ ഇന്ത്യയോട് സഹകരിക്കാത്ത പക്ഷം പാകിസ്താനുമായുള്ള എല്ലാവിധ ചര്‍ച്ചകളും അവസാനിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അറിയുന്നു. എന്തായാലും ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തെളിവുകള്‍ ഇങ്ങനെ
പത്താന്‍കോട്ടില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ ഡി എന്‍ എ സാംപിളുകള്‍, ഭീകരവാദികള്‍ പാകിസ്താനിലെ ഭാവല്‍പൂരിലേക്ക് നടത്തിയ ഫോണ്‍കോളുകള്‍ തുടങ്ങിയ തെളിവുകളാണ് ഇന്ത്യയുടെ പക്കലുള്ളത്.

അസ്ഹറിന്റെ അറസ്റ്റ്
ജയ്ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂര്‍ അസ്ഹറിന്റെ അറസ്റ്റാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യം. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും അസ്ഹറാണ് എന്നാണ് കരുതപ്പെടുന്നത്.

ജയ്ഷെ മുഹമ്മദ് വീണ്ടും
ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താന് തന്നെ നിരോധിച്ചിരുന്നു
2002ല്‍ പാകിസ്ഥാന് സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണിത്. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നല്കിയതും ഇതേ ജയ്ഷെമുഹമ്മദാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications