സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍ പരസ്പരം നല്‍കണം; പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി
ദില്ലി: ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദത്തില്‍ എസ്സിഒ
യിലെ രാജ്യങ്ങള്‍ പരസ്പരം പൂര്‍ണമായി സഹകരിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. പ്രാദേശിക ബന്ധിപ്പിക്കല്‍ സാധ്യമാകണമെങ്കില്‍ അംഗരാജ്യങ്ങള്‍ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍ നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു.
ഇത് പാകിസ്താനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. അഫ്ഗാനിസ്ഥിനേക്ക് റോഡ് മാര്‍ഗം അടക്കം വ്യാപാരത്തിന് തടസ്സം നില്‍ക്കുന്നത് പാകിസ്താനാണ്. ഇവര്‍ വ്യാപാര പാതയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ഇതുമൂലം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള വ്യാപാര മാര്‍ഗത്തിന് കൂടുതല്‍ സമയവും ദിവസവും എടുക്കേണ്ടി വരുന്നുണ്ട്.

മോദിയുടെ പ്രസംഗത്തില്‍ സാധാരണ വരുന്ന പാകിസ്താനിലെ തീവ്രവാദം, മേഖലയില്‍ ചൈന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നിവയൊന്നും കടന്നുവന്നില്ല. പകരം സഹകരണത്തിലൂടെ വ്യാപാര മേഖലയെ ബന്ധിപ്പിക്കുന്ന കാര്യമായിരുന്നു പ്രധാനം. യൂറേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ സഹകരണം ആവശ്യമാണെന്ന് മോദി ചൂണ്ടിക്കാണിച്ചു.
ഇതുവരെ ഇല്ലാത്ത രീതിയിലുള്ള ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധിയാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതിനെ നേരിടാന്‍ രാജ്യങ്ങള്‍ പരസ്പരം സഹകരണം നടത്തണം. യുക്രൈനിലെ യുദ്ധവും, കൊവിഡുമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍. അടുത്ത വര്‍ഷം എസ്സിഒയുടെ അധ്യക്ഷ പദവിയിലേക്ക് ഇന്ത്യ എത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടത്തിയേക്കും.
ഏറ്റവും മികച്ചതും, പരസ്പര ആശ്രയത്വവും, വൈവിധ്യവുമാര്‍ന്ന വിതരണ ശ്യംഖല വികസിപ്പിച്ചെടുക്കേണ്ടതില്‍ എസ്സിഒയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മോദി പറയുന്നു. അതിനായി മെച്ചപ്പെട്ട കണക്ടിവിറ്റിയാണ് വേണ്ടത്. അതോടൊപ്പം പരസ്പരമുള്ള വ്യാപാര പാത അവകാശങ്ങള്‍ എല്ലാവര്ക്കും നല്‍കണമെന്നും മോദി പറഞ്ഞു.
അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനുമൊപ്പം മോദി വേണ്ടി പങ്കിട്ടു. എല്‍എസിയിലെ പ്രശ്നങ്ങള്‍ക്ക് ശേഷം ചൈനീസ് പ്രസിഡന്റുമായി മോദി ഒരു വേദിയിലെത്തുന്നത് ആദ്യമായിട്ടാണ്. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഉണ്ടായിരുന്നു. ഷരീഫുമായോ ഷി ജിന്‍ പിങുമായോ മോദി സംസാരിച്ചില്ല.
ചടങ്ങിന് ആതിഥേയത്വം വഹിക്കുന്ന ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് മിര്‍സിയോയേവ്, ഷി ജിന്‍ പിംഗ് എന്നിവര്‍ക്കൊപ്പമാണ് മോദി നിന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. മിര്‍സിയോയേവ് എല്ലാ നേതാക്കള്‍ക്കുമായി നേരത്തെ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
അതേസമയം ഇതേ ഉച്ചകോടിയില്‍ തന്നെ ഷി ജിന്‍ പിംഗ് ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിലായിരുന്നു അഭിനന്ദനം. അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്ക് എല്ലാ സഹകരണവും ചൈന വാഗ്ദാനം ചെയ്തു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications