പ്രിയങ്ക ഗാന്ധി എന്നെ കണ്ടപ്പോള്‍ രാജീവ് വധത്തെ കുറിച്ചാണ് ചോദിച്ചത്; തുറന്ന് പറഞ്ഞ് നളിനി
ദില്ലി: പ്രിയങ്ക ഗാന്ധിയെ ജയിലില്‍ വെച്ച് കണ്ടിരുന്നുവെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്. പ്രിയങ്കയെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചത് പിതാവ് രാജീവ് ഗാന്ധിയുടെ വധത്തെ കുറിച്ചായിരുന്നുവെന്നും നളിനി വ്യക്തമാക്കി. 2008ലായിരുന്നു പ്രിയങ്കയും നളിനിയും തമ്മില്‍ കണ്ടത്.
കഴിഞ്ഞ ദിവസം നളിനി അടക്കമുള്ള പ്രതികളെ കോടതി ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ഉത്തരവായത്. തന്നെ കണ്ട ഉടനെ പ്രിയങ്ക ഗാന്ധി വികാരഭരിതായി പോയി. അവരെ കരഞ്ഞിട്ടാണ് എന്നെ കണ്ടത്. വെല്ലൂര്‍ സെന്‍ട്രല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നും നളിനി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായുള്ള സംസാരത്തിലാണ് ഇക്കാര്യം നളിനി വ്യക്തമാക്കിയത്.

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പ്രിയങ്ക ഗാന്ധിയോട് പറഞ്ഞതാണ്. കുറച്ച് കാര്യങ്ങള്‍ എനിക്ക് പുറത്ത് പറയാന്‍ സാധിക്കില്ല. അത് പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും നളിനി പറഞ്ഞു. അതേസമയം രാജീവ് ഗാന്ധിയുടെ വധത്തില്‍ തനിക്ക് കടുത്ത ദു:ഖമുണ്ട്.
വധ ഗൂഢാലോചനയെ കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും നളിനി അവകാശപ്പെട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നളിനി ജയില്‍ മോചിതയായത്. ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.
രാജീവിന്റെ വധത്തില്‍ ശരിക്കും ഗാന്ധി കുടുംബത്തോട് തനിക്ക് ക്ഷമ ചോദിക്കാനാണ് ഉള്ളത്. അവരെ കുറിച്ച് ആലോചിച്ച് വിഷമമുണ്ട്. അത് വര്‍ഷങ്ങളോളം ഞങ്ങള്‍ ചിന്തിച്ചിരുന്നുവെന്നും നളിനി പറഞ്ഞു. അവര്‍ക്ക് പ്രിയപ്പെട്ടയാളിനെയാണ് നഷ്ടമായത്. ആ ദുരന്തത്തില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാവുമെന്നാണ് കരുതുന്നത്.
ഭര്‍ത്താവിനൊപ്പം ചിലപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചതിനുള്ള തിരിച്ചടിയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകം. കടുത്ത മനുഷ്യാവകാശ ലംഘനവും അക്കാലത്ത് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
രാജീവ് ഗാന്ധിയുടെ കുടുംബത്തെ താന്‍ കാണുമെന്ന് തോന്നുന്നില്ല. അവര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അവര്‍ എന്നെ കാണേണ്ട സമയമൊക്കെ കഴിഞ്ഞുവെന്നും നളിനി പറഞ്ഞു. അതേസമയം തമിഴ്നാട്ടില്‍ നളിനിയെ വിട്ടയക്കാനുള്ള തീരുമാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപൂത്തുരിതെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണ് നളിനി. മുപ്പത് വര്‍ഷത്തിലേറെയായി നീണ്ട തടവ് കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങിയത്. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയില്‍ ജീവിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ പ്രത്യേക ക്യാമ്പിലാണ്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications