Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; മന്‍മോഹന്‍സിംഗിന്റെ വിമര്‍ശനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിര്‍മല

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പടച്ചിവിടുന്ന അഭിപ്രായങ്ങള്‍ ഇന്ത്യയെ പിറകോട്ട് വലിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍ മന്‍മോഹന്‍ സിംഗിനോട് പറഞ്ഞു. യു പി എ ഭരണകാലത്ത് സമ്പദ്വ്യവസ്ഥയെ ട്രാക്കിലേക്ക് കൊണ്ടുവരാന്‍ വേണ്ടത്ര നടപടിയെടുക്കാത്തതിനും ലോകത്തിലെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സമയത്ത് ഇന്ത്യയെ താഴെയിറക്കാന്‍ ശ്രമിച്ചതിനും മന്‍മോഹന്‍ സിംഗിനെ നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

സമ്പദ്വ്യവസ്ഥ, നയതന്ത്രം, രാഷ്ട്രീയം എന്നിവ കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച മന്‍മോഹന്‍ സിംഗിന്റെ വീഡിയോ സന്ദേശത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. 'ഇന്ത്യയെ ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥയാക്കി മാറ്റിയതിന് കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്ന ഒരു പ്രധാനമന്ത്രി. ആ കുപ്രസിദ്ധ പദവിയുടെ പേരില്‍ ഓര്‍മ്മിക്കപ്പെടുന്ന ഇന്ത്യ. 22 മാസം തുടര്‍ച്ചയായി പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി. മൂലധനം പറന്നുപോകുന്നത് കണ്ട് നിന്ന പ്രധാനമന്ത്രി.

1

ഏഴ് വര്‍ഷം മുമ്പ് നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏകദേശം 275 ബില്യണ്‍ ഡോളറായിരുന്നു, ഇപ്പോള്‍ അത് 630 ബില്യണ്‍ ഡോളറാണ്... പെട്ടെന്ന് സമ്പദ്വ്യവസ്ഥയില്‍ ശ്രദ്ധ ചെലുത്തുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പിന് വേണ്ടിയാണോ?, നിര്‍മല സീതാരാമന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ വാക്‌സിനുകള്‍ പ്രീമിയത്തിന് വില്‍ക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ഡോ. മന്‍മോഹന്‍ സിംഗ്, എനിക്ക് നിങ്ങളോട് വലിയ ബഹുമാനമായിരുന്നു, പക്ഷേ നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഈ രാജ്യത്തെ ഒരു പണ്ഡിതനായ പ്രധാനമന്ത്രിയായിരുന്നു നിങ്ങള്‍ക്ക് മഹാമാരി ഉണ്ടായിട്ടും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയ ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാധിക്കുമോയെന്നും ധനമന്ത്രി മന്ത്രി ചോദിച്ചു.

2

മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അഴിമതികള്‍ക്ക് നേതൃത്വം നല്‍കി. വെളിച്ചത്തുവന്ന എന്‍ എസ് ഇ അഴിമതിയെക്കുറിച്ച് മന്‍മോഹന്‍ സിംഗ് അഭിപ്രായം പറയണമെന്നും നിര്‍മല പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിങ്ങള്‍ അഭിപ്രായം പറയുന്നത്. എന്നാല്‍ നിങ്ങള്‍ സമ്പദ്വ്യവസ്ഥ ശ്രദ്ധിച്ചിരുന്നില്ലെന്ന് എന്‍ എസ് ഇ അഴിമതിയെക്കുറിച്ച് മാത്രം നോക്കിയാല്‍ മനസിലാകും. 2014ല്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിരിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിലും നിര്‍മല മറുപടി പറഞ്ഞു. കോണ്‍ഗ്രസിന്റെ അവകാശവാദത്തിന് അടിസ്ഥാനമായ ഓക്‌സ്ഫാം റിപ്പോര്‍ട്ട് തെറ്റായ രീതിശാസ്ത്രമാണ് സ്വീകരിച്ചതെന്ന് പറഞ്ഞു. ''അവര്‍ ഉപയോഗിച്ച ഫോര്‍മുല തെറ്റാണ്.

Recommended Video

cmsvideo
    മന്‍മോഹന്‍സിങിന്റെ വാക്കുകള്‍ വേദനിപ്പിച്ചു; നിര്‍മ്മല സീതാരാമന്‍
    3

    അത് ശരിക്കും പ്രാധാന്യമുള്ള അടിസ്ഥാനത്തിലായിരിക്കണം. റിപ്പോര്‍ട്ട് രണ്ട് സാഹചര്യങ്ങളിലാണ് നോക്കുന്നത്, അവര്‍ സര്‍ക്കാര്‍ പദ്ധതികള്‍ നോക്കുന്നില്ല. നിങ്ങള്‍ക്ക് ഒന്നുമില്ലെങ്കിലും, ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വായ്പ നല്‍കുന്നു. നിങ്ങള്‍ക്ക് നല്‍കിയ വായ്പ കാരണം നിങ്ങളുടെ ബാധ്യത വര്‍ദ്ധിക്കുകയാണെങ്കിലും അതിനര്‍ത്ഥം ദാരിദ്ര്യം വര്‍ദ്ധിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ബി ജെ പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല.

    4

    ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കഴിഞ്ഞ ഏഴര വര്‍ഷമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍, തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറയുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമപ്പുറം രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തുകയാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+