മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' ടേക് ഫ്രം ഇന്ത്യ ആണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദി കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യയെന്ന് രാഹുല്‍ പറയുന്നു. പദ്ധതിയിലൂടെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണ്.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മോദിയുടെ വികസന പദ്ധതിയില്‍ എന്തു സ്ഥാനമാണുള്ളതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ദില്ലിയില്‍ നടന്ന കര്‍ഷകറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കര്‍ഷകരുടെ ആശങ്കകളാണ് ആദ്യം പരിഹരിക്കേണ്ടത്. കര്‍ഷകരും സാധാരണ തൊഴിലാളികളുമാണ് ഇന്ത്യയെ നിര്‍മിക്കുന്നതിനു പിന്നില്‍. അവരെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് മുന്‍പും രാഹുല്‍ പറഞ്ഞിട്ടുണ്ട്.

കര്‍ഷക സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവു പറഞ്ഞെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പറഞ്ഞു. കര്‍ഷകരെ ദ്രോഹിച്ച് വ്യവസായികള്‍ക്കൊപ്പം കൂട്ടുകൂടുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഇത്തരം പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും സോണിയ പറഞ്ഞു.
സമരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. പാവപ്പെട്ടവര്‍ ഇന്ത്യയെ നിര്‍മിക്കാനായി യത്നിക്കുമ്പോള്‍ അതു മേക്ക് ഇന്‍ ഇന്ത്യയില്‍ പെടുന്നതല്ലേയെന്നാണ് രാഹുലിന്റെ ചോദ്യം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications