Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യത്തെ ഓരോ മകൾക്കും ആത്മാഭിമാനമാണ് വലുത്..'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്‌നയും അർജുന അവാർഡും തിരികെ നൽകിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തുന്നതിൽ നിന്ന് ഡൽഹി പോലീസ് തടഞ്ഞതിനെ തുടർന്ന് വിനേഷ് ഫോഗട്ട് ഈ രണ്ട് അവാർഡുകളും ന്യൂഡൽഹിയിലെ കർത്തവ്യ പാതയുടെ മധ്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ വിനേഷ് ഫോഗട്ട്, തന്റെ ഖേൽരത്‌നയും അർജുന അവാർഡും സർക്കാരിന് തിരികെ നൽകാൻ തീരുമാനിച്ചിരുന്നു. ഗുസ്‌തി താരങ്ങൾ നീതി ലഭിക്കാൻ കഷ്‌ടപ്പെടുന്ന സമയത്ത് ഇത്തരം ബഹുമതികൾ അർത്ഥശൂന്യമായി മാറിയെന്ന് അവർ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഫോഗട്ട് തന്റെ തീരുമാനം അറിയിച്ചത്.

vineshphogat

"രാജ്യത്തെ ഓരോ മകൾക്കും" ആത്മാഭിമാനമാണ് ആദ്യം ലഭിക്കേണ്ടതെന്നും, അതിന് ശേഷമാണ് മെഡലും ബഹുമതികളും വരുന്നതെന്നും രാഹുൽ ഗാന്ധി തന്റെ എക്‌സ് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി. മൂന്ന് ഗുസ്‌തി താരങ്ങൾ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ച മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഒരു പ്രഖ്യാപിത 'ബാഹുബലി'ക്ക് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളുടെ വില ഈ ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ? പ്രധാനമന്ത്രി രാജ്യത്തിന്റെ കാവൽക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും രാഹുൽ ഗാന്ധി തന്റെ ട്വീറ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിഷേധ സൂചകമായി, കർത്തവ്യ പാതയിൽ വെച്ച് ഫോഗട്ട് അവാർഡുകൾ ഉപേക്ഷിക്കുകയായിരുന്നു, പിന്നീട് ഡൽഹി പോലീസ് അവ ഏറ്റുവാങ്ങി. ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിംഗിനെ ഗുസ്‌തി ഫെഡറേഷനിലേക്ക് തിരഞ്ഞെടുത്തതിനെതിരെ ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷ് ഫോഗട്ടും പ്രതിഷേധിച്ചിരുന്നു.

സഞ്ജയ് സിംഗിന്റെ നിയമനത്തിന് തൊട്ടുപിന്നാലെ സാക്ഷി മാലിക്കും ഗുസ്‌തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തീരുമാനങ്ങൾ എടുക്കുമ്പോൾ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാത്തതിന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്യുകയും, കായിക ബോഡിയുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു താൽക്കാലിക പാനൽ രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് (ഐഒഎ) ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും, വനിതകളുടെ ഉന്നമനത്തെക്കുറിച്ചും സംസാരിക്കുന്ന സർക്കാർ പരസ്യങ്ങൾ പോലെയല്ല തങ്ങളുടെ ജീവിതമെന്ന് വിനേഷ് ഫോഗട്ട് എക്‌സിൽ പോസ്‌റ്റ് ചെയ്‌ത തന്റെ കത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഗുസ്‌തി ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ മൂന്നംഗ സമിതിയെ ഒളിമ്പിക് അസോസിയേഷൻ നിയമിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+