Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുമായുള്ള കോണ്ഗ്രസിന്റെ ബന്ധം തകർന്നുവെന്ന് രാഹുല്‍ ഗാന്ധി; പക്ഷെ തിരിച്ച് വരും

ന്യൂഡൽഹി: ജനങ്ങളുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർന്നുവെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പാർട്ടിയിയെ പുനഃരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഒക്ടോബറിൽ ദേശീയ റാലി സംഘടിപ്പിക്കുമെന്ന് മുന്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എ ഐ സി സി മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.

പാർട്ടി യാഥാർത്ഥ്യം അംഗീകരിക്കണമെന്നും ജനങ്ങൾക്കിടയിൽ വീണ്ടും ബന്ധം സ്ഥാപിക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. "കോണ്‍ഗ്രസിന്റെ ബന്ധങ്ങൾ ജനങ്ങളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടുവെന്നത് ഞങ്ങൾ അംഗീകരിക്കേണ്ടിവരും, പക്ഷേ രാജ്യത്തെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജനങ്ങൾക്കറിയാം," ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിലെ സമാപന ദിവസം 400-ലധികം പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul-gandhi

ജനങ്ങളിലേക്ക് വീണ്ടുമെത്താന്‍ കുറുക്കുവഴികളില്ലെന്നും പാർട്ടി അതിനുവേണ്ടി കഠനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ ദിവസം മാത്രമല്ല, മാസങ്ങൾ കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ ചെലവഴിക്കണം. ഞാൻ ഒരിക്കലും അഴിമതി നടത്തിയിട്ടില്ല, ആരില്‍ നിന്നും പണമൊന്നും വാങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഞാന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്കും ആർ എസ് എസിനുമെതിരെ രൂക്ഷമായ വിമർശനവും രാഹുല്‍ ഗാന്ധി അഴിച്ചുവിട്ടു. അവരുടെ പ്രവർത്തനം ഏകാധിപത്യപരവും രാജ്യത്തിന് അപകടകരവുമാണെന്നും അദ്ദേഹം ആരോപിച്ചു. "ബി ജെ പിയിൽ നിന്നും ആർ‌ എസ്‌ എസിൽ നിന്നും വ്യത്യസ്തമായി" അഭിപ്രായങ്ങള്‍ പാർട്ടി അംഗങ്ങൾക്ക് നേതൃത്വത്തോട് തുറന്ന് പറയാൻ കഴിയുമെന്നതിനാൽ വലിയ തോതില്‍ ഉള്‍പ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ വിമർശനങ്ങള്‍ ശക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ വ്യവസ്ഥാപിത നാശമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. "ഈ രാജ്യത്തെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നിർത്തുന്ന ദിവസം, ഈ രാജ്യം സ്വയം സംഭാഷണം നിർത്തുന്ന ദിവസം, നമ്മള്‍ ഗുരുതരമായ പ്രശ്‌നത്തിലാകും," അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യാപരമായ ലാഭവിഹിതം ജനസംഖ്യാപരമായ ദുരന്തമായി മാറുമെന്ന് ഭയമുണ്ടെന്നും ബിജെപി സർക്കാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.

ശക്തവും പ്രാഥമികവുമായ ദേശീയ പ്രതിപക്ഷ പാർട്ടിയായി സ്വയം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയ രാഹുല്‍ പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസിനെപ്പോലെ പോരാടാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. "ഒരു പ്രാദേശിക പാർട്ടിക്കും ഇതിനെ ചെറുക്കാൻ കഴിയില്ല, കാരണം ഇത് ആശയങ്ങളുടെ പോരാട്ടമാണ്.''- രാഹുല്‍ ഗാന്ധി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+