മോദി സർക്കാർ നിലകൊള്ളുന്നത് വ്യവസായികൾക്കു വേണ്ടി, മോദിയെ കടന്നാക്രമിച്ച് രാഹുൽ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നിലകൊള്ളുന്നത് ഗുജറാത്തിലെ വൻകിട വ്യവസായിമാർക്കു വേണ്ടിയാണ്.
പോർബന്തർ: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിനെ കടന്നാക്രമിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ രംഗത്ത് എത്തിയത്. ഇതോടുകൂടി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നിലകൊള്ളുന്നത് ഗുജറാത്തിലെ വൻകിട വ്യവസായിമാർക്കു വേണ്ടിയാണ്. പാവപ്പെട്ട കർഷകരും, തൊഴിലാളികളും , ചെറുകിട കച്ചവടക്കാരുടെ മോദിയുടെ പരിഗണനയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കുന്ന നോട്ടു നിരോധനം ജനങ്ങളുടെ കണ്ണിൽ മറയിടുന്നതിനു വേണ്ടിയായിരുന്നെന്നും രാഹുൽ ആരോപിച്ചു. സമ്പന്നമാർക്ക് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതി മാത്രമായിരുന്നു നോട്ട് നിരോധമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. രാഹുലിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്കു ശേഷം അഹമ്മദാബാദിലെത്തിയ രാഹുൽ വിവിധ തുറസമൂഹവുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു
മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഗുജറാത്തിലെ തീരപ്രദേശമായ പോർബന്തർ കടപ്പുറത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ഗുജറാത്തിലെ മുൻ കോൺഗ്രസ് അധ്യക്ഷനായ അർജുൻ മോന്ത്വാലിയാണ് പോർബന്തർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്.

ഫിഷറീസ് മന്ത്രാലയം
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ ഫിഷറീസിനു വേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ മത്സ്യ തൊഴിലാളികൾക്കായി എല്ലാവിധ സഹായ സഹകരണവും നൽകും . വ്യാവസായികൾക്കു വേണ്ടിയല്ല കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയാകണം പ്രധാനമന്ത്രി പ്രവർത്തിക്കേണ്ടതെന്നും രാഹുൽ വിമർശിച്ചു.

ജനങ്ങൾക്കു പറയാനുള്ളത് കേൾക്കണം
മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. മോദി മൻകി ബാത്തിലൂടെ കോൺഗ്രസിന്റേയും തന്റെയും കാര്യങ്ങളാണ് പറയുന്നത്. എന്നാൽ അതു കോൾക്കാൻ ആഗ്രഹിക്കുന്നില്ല. പകരം മോദി ജനങ്ങളുടെ മൻ കി ബാത്താണ് അറിയേണ്ടതെന്നും രാഹുൽ പറഞ്ഞു.

ജനങ്ങൾക്ക് പ്രയോജനമില്ല
ബിജെപി സർക്കാരിന്റെ ഭരണത്തിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് പ്രയോജനമുണ്ടായിട്ടുള്ളത്. അതിൽ സാധാരണ ജനങ്ങൾ ആരും തന്നെയില്ല. കർഷകർക്കും, തൊഴിലാളികൾക്കും , മത്സ്യത്തൊഴിലാളികൾക്കും സബ്സിഡി ഇനത്തിൽ കിട്ടേണ്ട കോടികണക്കിനു രൂപ ടാറ്റ ഉൾപ്പെടെയുള്ള കുത്തക വ്യാവസായികൾക്ക് നൽകുകയാണ് . വൻകിട ബിസിനസ്കാർക്കു നൽകിയ പണമുണ്ടായിരുന്നെങ്കിൽ അഞ്ച് ലക്ഷം പേർക്കു സബ്സിഡി നൽകായിരുന്നെന്നും രാഹുൽ പറഞ്ഞു.

ടാറ്റയ്ക്ക് നൽകിയത് കോടികൾ
ടാറ്റയ്ക്ക് ഗുജറാത്തിൽ കാർ ഫാക്ടറി നിർമ്മിക്കാൻ 33,0000കോടി രൂപയാണ് ബിജെപി സർക്കാർ നൽകിയത്. ജനങ്ങളുടെ ഭൂമി നഷ്ടപ്പെടുത്തി നനോയ്ക്ക് വേണ്ടി വൈദ്യുതി നൽകി. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഒരു ഭാഗത്തും നാനോ കാണാനില്ലെന്നും രാഹുൽ പറഞ്ഞു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications