25 കോടി ഗുളികകള്‍, 2800 കോടി രൂപയുടെ വില്‍പ്പന, കൊവിഡില്‍ ഇന്ത്യക്ക് കരുത്തായി പ്രതിരോധ മരുന്നുകള്‍
ദില്ലി: ഇന്ത്യ കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ വാക്‌സിനേഷനുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ മറുവശത്ത് ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് കരുത്ത് പകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. രണ്ട് പ്രതിരോധ മരുന്നുകളാണിത്. റെംഡിസിവിര്‍, ഫാവിപിരാവിര്‍ എന്നീ രണ്ട് മരുന്നുകളാണിത്. 25 കോടി ഗുളികകളാണ് കഴിഞ്ഞ 15 മാസത്തിനിടെ ഇന്ത്യക്കാര്‍ വാങ്ങിയത്. അതായത് 2800 കോടിയുടെ വില്‍പ്പന. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തില്‍ ഏറ്റവും വിജയകരമായ പ്രതിരോധ മരുന്നായി ഫാവിപിരാവിറും റെംഡിസിവിറും മാറിയിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് ഈ രണ്ട് മരുന്നുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.
സാമന്തയെ ജീജിയെന്നാണ് വിളിക്കുന്നത്, ചൈതന്യയുടെ ആരാധകര്‍ ചെയ്തത്, വെളിപ്പെടുത്തി സ്റ്റൈലിസ്റ്റ്
രണ്ടായിരം ശതമാനത്തിന്റെ വര്‍ധനവാണ് റെംഡിസിവിര്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഫാവിപിരാവിറിന്റെ കാര്യത്തില്‍ ഇത് 700 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോഞ്ച് ചെയ്ത തിന് ശേഷമുള്ള കണക്കാണിത്. ഫാവിപിരാവിര്‍ ആന്റിവൈറല്‍ മരുന്നാണ്. ജപ്പാനാണ് ഇത് വികസിപ്പിച്ചെടുത്തത്. ലോകത്തെമ്പാടും ഈ മരുന്നിന്റെ ട്രയലുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കൊവിഡ് രോഗികള്‍ക്ക് പരീക്ഷണാര്‍ത്ഥം നല്‍കാവുന്ന ഏറ്റവും മികച്ച മരുന്നായി റെംഡിസിവിര്‍ മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് ചികിത്സയ്ക്ക് അനുമതി ലഭിച്ച വാക്‌സിനാണിത്. രണ്ടാം തരംഗ കാലത്ത് വലിയ ആവശ്യക്കാര്‍ ഇതിനുണ്ടായിരുന്നു.
52 ലക്ഷം റെംഡിസിവിര്‍ ഇഞ്ചക്ഷനുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞുവെന്നാണ് യുഎസ് ആസ്ഥാനമായുള്ള ഐക്യുവയയുടെ ഡാറ്റ വ്യക്തമാക്കുന്നു. ഫാവിപിരാവിറിന്റെ ഗുളികകള്‍ 1.5 കോടി സ്ട്രിപ്പുകളാണ് വിറ്റഴിച്ചത്. ഫാബിഫ്‌ളൂവിന്റെ ഒരു സ്ട്രിപ്പില്‍ 17 ഗുളികകള്‍ ഉണ്ടാവും. ഇത് മൊത്തം നോക്കുമ്പോള്‍ 25.5 കോടി ഗുളികകള്‍ ഉണ്ടാവും. കൊവിഡ് മഹാമാരിക്ക് ശേഷം ആന്റിവൈറല്‍ മരുന്നുകളുടെ വില്‍പ്പന കുതിച്ച് കയറുകയാണ്. ഇഞ്ചക്ഷനും ഗുളികകളുമാണ് പ്രധാനമായും വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവരുടെ വരുമാനം മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആന്റി വൈറല്‍ മരുന്നുകള്‍ 1082 കോടിയുടെ വരുമാനമാണ് ഉണ്ടാക്കിയത്.
ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താല്‍ 3601 കോടിയുടെ വരുമാനമാണ് ഈ മരുന്നുകള്‍ ഉണ്ടാക്കിയത്. ഈ കാലയളവില്‍ 23 മടങ്ങ് അഥവാ 2000 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇവര്‍ വില്‍പ്പനയില്‍ സ്വന്തമാക്കിയത്. 61 കോടിയായിരുന്നു ഇവരുടെ വരുമാനം. അത് 1413 കോടിയായി ഉയര്‍ന്നു. ഫാവിപിരാവിറിന്റെ വില്‍പ്പന എട്ട് ശതമാനമാണ് ഉയര്‍ന്നത്. 148 കോടിയായിരുന്നു ഇവരുടെ വരുമാനം. 1185 കോടി രൂപയിലേക്കാണ് ഈ കാലയളവില്‍ ഫാവിപിരാവിറിന്റെ വില്‍പ്പന വര്‍ധിച്ചത്. നിലില്‍ റെംഡിസിവിറിന്റെ കടുത്ത ക്ഷാമം ഇന്ത്യ നേരിടുന്നുണ്ട്. ഈ ക്ഷാമം ഇല്ലായിരുന്നുവെങ്കില്‍ വില്‍പ്പന ഇനിയും എത്രയോ ഉയരത്തിലെത്തുമായിരുന്നു.
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍
Recommended Video
നേരത്തെ കരിഞ്ചന്തയില്‍ റെംഡിസിവിര്‍ ധാരാളമായി വിറ്റുപോയിരുന്നു. അതുകൊണ്ട് ഔദ്യോഗികമായുള്ള കണക്കില്‍ അവയെ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ ഇടപെട്ടാണ് ഇതില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പലയിടത്തും റെയ്ഡുകള്‍ അടക്കം നടത്തിയാണ് റെംഡിസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചത്. മൊത്തം വില്‍പ്പന ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മുകളിലായിരിക്കും, പ്രത്യേകിച്ച് റെംഡിസിവിറിന്റെ കാര്യത്തില്‍. വളരെ ഉയര്‍ന്ന വിലയ്ക്കാണ് കരിഞ്ചന്തയില്‍ റെംഡിസിവിര്‍ വിറ്റിരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് വില്‍പ്പന ഏറ്റവും കൂടിയ തോതില്‍ എത്തിയിരിക്കാം. എന്നാല്‍ ഉല്‍പ്പാദന ക്ഷമത വളരെ കുറവായിരുന്നു.
ഗ്ലെന്‍മാര്‍ക്കിന്റെ ഫാബിഫ്‌ളൂവാണ് ഫാവിപിരാവിറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. സിപ്ലയുടെ സിപ്രെമി, സൈഡസ് കാലിഡയുടെ റെംഡാക്ക് എന്നിവയാണ് റെംഡിസിവിറുകളില്‍ കൂടുതല്‍ വിറ്റുപോയ ബ്രാന്‍ഡുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ റെംഡിസിവിര്‍ ഇന്ത്യയില്‍ കൊണ്ടുവന്നപ്പോള്‍ വെറും 15000 കേസായിരുന്നു രാജ്യത്തുണ്ടായിരുന്നു. ആ സമയം ആയിരം വയലുകളാണ് വിറ്റുപോയത്. സെപ്റ്റംബറില്‍ ഇത് 3.41 ലക്ഷം വയലുകളായി. ഇത് ആദ്യ തരംഗത്തിന്റെ സമയമായിരുന്നു. നവംബറില്‍ ഇത് നാല് ലക്ഷമായി മാറി. പിന്നീട് ഇത് പതിയെ കുറഞ്ഞു. രണ്ടാം തരംഗത്തിന്റെ സമയത്ത് 9.65 ലക്ഷം വയലുകളാണ് വിറ്റുപോയത്. അതിലൂടെ 287 കോടി രൂപയാണ് ലഭിച്ചത്. മെയ് മാസത്തില്‍ 7.87 ലക്ഷം ഇഞ്ചക്ഷനുകളാണഅ വിറ്റത്.