Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസ്; ഒളിവിൽ പോയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ഭൂമി തട്ടിയെടുത്ത സംഭവങ്ങളിലും പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് പിന്നാലെ 55 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഷെയ്ഖ് ഷാജഹാനെ വ്യാഴാഴ്‌ച പുലർച്ചെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

53കാരനായ തൃണമൂൽ നേതാവ് നോർത്ത് 24 പർഗാനാസിലെ മിനാഖാൻ പ്രദേശത്ത് നിന്ന് പിടിയിലായെന്നും, ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും മുതിർന്ന പോലീസ് ഓഫീസർ അമിനുൽ ഇസ്ലാം ഖാൻ അറിയിച്ചു. തൃണമൂൽ കോൺഗ്രസിലെ ശക്തരിൽ ഒരാളാണ് ഷെയ്ഖ് ഷാജഹാൻ. അതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നായിരുന്നു പ്രധാന ആരോപണം.

sheikhtmc

കൂടാതെ തൃണമൂൽ നേതാവിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്തിയതിന് കൽക്കട്ട ഹൈക്കോടതി സംസ്ഥാന പോലീസിനെ വിമർശിക്കുകയും, അദ്ദേഹത്തെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്‌തത് കൃത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഷെയ്ഖ് ഷാജഹാൻ പിടിയിലായിരിക്കുന്നത്.

ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ ധാരാളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഷെയ്‌ഖിനെയും കൂട്ടാളികളെയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഇവിടെ സമരം തുടർന്നുകൊണ്ടിരിക്കുകയാണ്.

ഒരു അഴിമതി കേസുമായി ബന്ധപ്പെട്ട് ഷാജഹാന്റെ സ്ഥാപനങ്ങൾ പരിശോധിക്കാൻ പോയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥരെ ഇയാളുമായി ബന്ധമുള്ള സംഘം ആക്രമിച്ചതിന് പിന്നാലെ ജനുവരി 5 മുതൽ ഇയാൾ ഒളിവിലാണ്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തൃണമൂൽ നേതാവിനും കൂട്ടാളികൾക്കും എതിരെ ആദിവാസി കുടുംബങ്ങളിൽ നിന്ന് "ലൈംഗിക പീഡനത്തിനും ഭൂമി കൈയേറ്റത്തിനും" ഉൾപ്പെടെ 50 പരാതികൾ ദേശീയ പട്ടികവർഗ കമ്മീഷന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട 400 പരാതികൾ ഉൾപ്പെടെ ആകെ 1250 പരാതികൾ ലഭിച്ചതായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവിനെ സിബിഐ, ഇഡി എന്നീ ഏജൻസികൾക്ക് അറസ്‌റ്റ് ചെയ്യാമെന്ന് ഹൈക്കോടതി ബുധനാഴ്‌ച ഉത്തരവിട്ടിരുന്നു. എന്നാൽ സംസ്ഥാന പോലീസ് ഷെയ്ഖിനെ അറസ്‌റ്റ് ചെയ്‌താൽ, അവർ കേസ് മയപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖിന്റെ അറസ്‌റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+