ധർമ്മസ്ഥലയിൽ നൂറുകണക്കിന് പേരെ കൊന്ന് കുഴിച്ചുമൂടി; വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥല പ്രദേശത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കിയ അജ്ഞാതരായ ആളുകളുടെ കൊലപാതക, ബലാത്സംഗ കേസുകളിൽ വഴിത്തിരിവായി നിർണായക വെളിപ്പെടുത്തൽ. ഒരു മുൻ ശുചീകരണ തൊഴിലാളി ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയതോടെയാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിരവധി കൊലപാതകങ്ങൾ നടത്തിയവർ തന്നെ ഇരയാക്കിയെന്നാണ് ശുചീകരണ തൊഴിലാളിയുടെ ആരോപണം. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പ്രതികൾ തന്നെ നിർബന്ധിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത്. ഈ പ്രതികൾ ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയിൽ പെട്ടവരാണെന്ന് പരാതിയിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

This Image Is Being Created By Using AI
പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശത്ത് നിരവധി പേർ മനുഷ്യത്വരഹിതമായി കൊല്ലപ്പെട്ടിരുന്നു. എന്നെയും അവർ ഇരയാക്കി. ആ മൃതദേഹങ്ങൾ അവർ കുഴിച്ചിട്ടതായി ഞാൻ പോലീസിന് കത്ത് നൽകി. എന്റെ ജീവിതത്തിൽ ഞാൻ ഏറെ കഷ്‌ടപ്പെട്ടിട്ടുണ്ട്, ഇപ്പോൾ പശ്ചാത്താപം കൊണ്ടാണ് പരാതി നൽകുന്നത്. ആ ക്രൂരമായ കുറ്റകൃത്യങ്ങൾ ആസൂത്രിതമായി മറച്ചുവെച്ചതാണ്; പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
പരാതിക്കാരന്റെയും കുടുംബത്തിന്റെയും ജീവൻ സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ പേര് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലാ പോലീസിന്റെയും സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇത്തരമൊരു പരാതി ഫയലിൽ സ്വീകരിച്ചതായി പോലീസ് സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്‌പാണ്ഡെയും ഇതുസംബന്ധിച്ച് ഒരു കത്ത് പങ്കുവെച്ചിരുന്നു. ഇതിനുശേഷം, ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥല പോലീസ് വെള്ളിയാഴ്‌ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 211(എ) പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു. 1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്‌തിരുന്ന ആളാണ് പരാതിക്കാരൻ.
ഈ കാലയളവിൽ ധർമ്മസ്ഥല പ്രദേശത്ത് ഏറ്റവും ക്രൂരമായ കൊലപാതകങ്ങൾ നടന്നു. ക്രൂരമായ രീതിയിൽ ചില കൊലപാതകങ്ങൾ നടന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട്, മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അവർ എന്നെ സമ്മർദ്ദത്തിലാക്കി. അങ്ങനെയാണ് ഞാൻ ആ ജോലി ചെയ്യേണ്ടി വന്നത്. ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ അത് ചെയ്‌തു തീർത്തത്. ഇപ്പോൾ എനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.
2014ന് ശേഷം തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് ഇയാൾ അയൽ സംസ്ഥാനത്തേക്ക് പലായനം ചെയ്‌തതായി പരാതിയിൽ പറയുന്നു. ഇപ്പോൾ പോലീസ് സംരക്ഷണം നൽകണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹങ്ങളിൽ പലതും ശരിയായി സംസ്‌കരിക്കണമെന്നും പരാതിക്കാരൻ പറയുന്നു.
1998ൽ, മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വിസമ്മതിക്കുകയും പോലീസിൽ അറിയിക്കുമെന്ന് പറയുകയും ചെയ്‌തപ്പോൾ താൻ ആക്രമിക്കപ്പെട്ടു. അവർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ചില മൃതദേഹങ്ങൾ ഡീസൽ ഉപയോഗിച്ച് കത്തിച്ചതായും ബാക്കിയുള്ളവ ധർമ്മസ്ഥല ഗ്രാമത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ സംസ്‌കരിക്കാൻ നിർബന്ധിതനായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ മരണങ്ങൾക്ക് പിന്നിൽ പ്രബലരായ ആളുകളുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. ഈ രീതിയിൽ സംസ്‌കരിച്ചവയിൽ മൃതദേഹങ്ങൾ യുവതികളുടേതായിരുന്നു, ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തതാണ് ഇവരെ. നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുണ്ട്, പക്ഷേ ആദരപൂർവ്വം അന്ത്യകർമങ്ങൾ നടത്തിയിട്ടില്ല. ആ കുറ്റബോധം എന്നെ വേട്ടയാടുന്നു, മരിച്ചയാൾക്ക് മാന്യമായ വിടവാങ്ങൽ നൽകണം. അന്ത്യകർമങ്ങൾ നടത്തണം; പരാതിക്കാരനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications