രാഹുല്‍ ഗാന്ധിയാണ് എന്റെ നേതാവ്; ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസില്‍... പഴയ തന്ത്രജ്ഞന്‍
ഹൈദരാബാദ്: മുതിര്‍ന്ന നേതാവ് ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്ര പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടായിരുന്ന വേളയില്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന നേതാവാണ് ശ്രീനിവാസ്. ആന്ധ്ര വിഭജിക്കുകയും തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹം ടിആര്‍എസില്‍ ചേരുകയായിരുന്നു. 2015ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അദ്ദേഹത്തിന്റെ മകന് ഡി അരവിന്ദ് നിസാമാബാദില്‍ നിന്നുള്ള ബിജെപി എംപിയാണ്.
ടിആര്‍എസിന്റെ രാജ്യസഭാംഗമായിരുന്നു ഡി ശ്രീനിവാസ്. 2004ലും 2009ലും ആന്ധ്ര പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ചരടുവലിച്ചത് ഇദ്ദേഹമായിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ഡി ശ്രീനിവാസ് പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയാണ് എന്റെ നേതാവ്. അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമായിരിക്കാന്‍ യോഗ്യതയില്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ കുടുംബം നല്കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ യോഗ്യത ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമെന്നും ഡി ശ്രീനിവാസ് എഎന്‍ഐയോട് പറഞ്ഞു.
അവിഭക്ത ആന്ധ്രയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു ഡി ശ്രീനിവാസ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് പിസിസി അധ്യക്ഷന്‍ വി ഹനുമാനന്ദ റാവു പറഞ്ഞു. തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ദ് റെഡ്ഡി, കോണ്‍ഗ്രസ് എംപിമാര്‍ തുടങ്ങിയവര്‍ ഡി ശ്രീനിവാസിനെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വീകരിച്ചു. ശ്രീനിവാസിന്റെ മൂത്ത മകന് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നിസാമാബാദ് മേയറായിരുന്നു. അദ്ദേഹവും തിരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ശ്രീനിവാസിന്റെ ഇളയ മകന് ഡി അരവിന്ദ് ബിജെപി നേതാവാണ്. നിസാമാബാദ് എംപിയാണ്. ശ്രീനിവാസ് തിരിച്ച് കോണ്‍ഗ്രസില്‍ ചേരുന്നതിനെ ചൊല്ലി അവരുടെ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന നേതാവ് കൂടിയായിരുന്നു ശ്രീനിവാസ്. യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചിരുന്ന വേളയിലാണ് തെലങ്കാന രൂപീകരിക്കുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം രാജിവച്ച് ടിആര്‍എസില്‍ ചേരുകയായിരുന്നു. പിന്നീട് ടിആര്‍എസ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയുമുണ്ടായി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഡി ശ്രീനിവാസും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. എല്ലാം തകിടം മറിഞ്ഞത് 2019ലാണ്. അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റാവുവിന്റെ മകള്‍ കവിതക്കെതിരെ ശ്രീനിവാസിന്റെ മകന് അരവിന്ദ് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. നിസാമാബാദില്‍ അരവിന്ദ് ജയിക്കുകയും ചെയ്തു. മകന്റെ വിജയത്തിന് വേണ്ടി ശ്രീനിവാസ് ചരടുവലിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications