Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് പാര്‍ട്ടികള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു; യുപിയില്‍ കളി മാറുന്നു, ഉവൈസി ആര്‍ക്കൊപ്പം?

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ ഓരോ ദിവസവും വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന എസ്ബിഎസ്പി ഇത്തവണ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമാണ്. കോണ്‍ഗ്രസ് പല പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചുവരുന്നുണ്ട്. സഖ്യസാധ്യതകള്‍ പരീക്ഷിക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

അതേസമയം, ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനെത്തിയ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി ആരുമായി സഖ്യം ചേരുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നേരത്തെ സഖ്യമുണ്ടാക്കിയ എസ്ബിഎസ്പി ഉവൈസിയെ വിട്ട് എസ്പിക്കൊപ്പം പോയി. ഉവൈസിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണും പറഞ്ഞിട്ടാണ് എസ്പിയുമായി സഖ്യമുണ്ടാക്കിയത് എന്ന് എസ്ബിഎസ്പി നേതാക്കള്‍ വാദിക്കുന്നു. ഇതിനിടെയാണ് ബിജെപിക്ക് ഏഴ് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

b

ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, മുസഹര്‍ ആന്ദോളന്‍ മഞ്ച്, ശോശിത് സമാജ് പാര്‍ട്ടി, മാനവ് ഹിറ്റ് പാര്‍ട്ടി, ഭാരതീയ സുഹല്‍ദേവ് ജനതാ പാര്‍ട്ടി, പൃഥ്വിരാജ് ജനശക്തി പാര്‍ട്ടി, ഭാരതീയ സമതാ സമാജ് പാര്‍ട്ടി എന്നീ ചെറിയ കക്ഷികളുടെ കൂട്ടായ്മയാണ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. ഇവര്‍ പിന്തുണ വ്യക്തമാക്കുന്ന കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കൈമാറി.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ മുന്‍കൈയ്യെടുത്ത് ചെറു കക്ഷികളുടെ കൂട്ടായ്മയായ ഭാഗിദാരി സങ്കല്‍പ്പ മോര്‍ച്ച രൂപീകരിച്ചിരുന്നു. ഇതില്‍ ഉവൈസിയും പങ്കാളിയായി. ഭീം ആര്‍മിയും എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് എസ്ബിഎസ്പി അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായി സഖ്യനീക്കം നടത്തിയത്. ഇവര്‍ കഴിഞ്ഞ ദിവസം മാവു ജില്ലയില്‍ മഹാപഞ്ചായത്ത് നടത്തി. എസ്പി-എസ്ബിഎസ്പി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തെങ്കിലും ഭാഗിദാരി സങ്കല്‍പ്പ മോര്‍ച്ചയിലെ മറ്റു പാര്‍ട്ടികളൊന്നും റാലിക്കെത്തിയില്ല. എസ്പിയുമായുള്ള സഖ്യത്തില്‍ ചേരാന്‍ എസ്ബിഎസ്പി ഉവൈസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഉവൈസി മറുപടി നല്‍കിയതത്രെ.

അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ കിഴക്കന്‍ യുപിയലെ ബല്ലിയ, സലീംപൂര്‍ എന്നിവിടങ്ങളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ എല്ലാ പദ്ധതികളും നിലച്ചു. ഇക്കാര്യമാണ് അഖിലേഷ് യാദവ് ഇന്ന് നടന്ന ബല്ലിയ റാലിയില്‍ എടുത്തുപറഞ്ഞത്. മദ്യം നിരോധിക്കുമെന്നം വൈദ്യുതി ബില്ല് എഴുതിതള്ളുമെന്നും ഓം പ്രകാശ് രാജ്ഭാര്‍ പ്രഖ്യാപിച്ചു. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന യുപിയിലെ ജില്ലകളില്‍ മല്‍സരിക്കാന്‍ ലാലു പ്രസാദിന്റെ ആര്‍ജെഡി തീരുമാനിച്ചിട്ടുണ്ട്. ഇവിടെ എസ്പിയുമായി സഖ്യം ചേര്‍ന്നാകും ഇവര്‍ മല്‍സരിക്കുക എന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+