ധാരണയുണ്ടെന്ന് ഡികെ, ഇല്ലെന്ന് സിദ്ധരാമയ്യ; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടകയില്‍ തര്‍ക്കം?
ബെംഗളൂരു: കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാദവും അതിനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറുപടിയുമാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ ആഴ്ച ആദ്യം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.
'ഈ പാര്‍ട്ടിയെ ഐക്യത്തോടെ നിലനിര്‍ത്തിയ ഗാന്ധി കുടുംബത്തോട് എനിക്ക് സ്നേഹമുണ്ട്. വിശ്വസ്തതയ്ക്ക് മുന്നില്‍ ഞാന്‍ തല കുനിക്കും. വിശ്വസ്തത ഒരു ദിവസം റോയല്‍റ്റി നല്‍കുമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ഇപ്പോഴും അതിനായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ചില ധാരണകളൊക്കെയുണ്ട്. അത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു ശിവകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഇത് സംബന്ധിച്ച ചോദ്യത്തോട് ഒരു കരാറുമില്ല എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. എന്നിരുന്നാലും ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും തങ്ങള്‍ അതിന് അനുസരിച്ച് പോകും എന്നും സിദ്ധരാമയ്യ മാണ്ഡ്യയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കുകയുമായിരുന്നു. അന്ന് തൊട്ടെ സിദ്ധരാമയ്യയും ശിവകുമാറും അധികാരം പങ്കിടല്‍ കരാര്‍ ഉണ്ടാക്കിയതായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
രണ്ടര വര്‍ഷത്തേക്ക് സിദ്ധരാമയ്യയും ബാക്കി ടേമില്‍ ശിവകുമാറും എന്നതാണ് ധാരണ എന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി 2025-26 ബജറ്റ് അവതരിപ്പിച്ചതിന് ശേഷം അധികാര കൈമാറ്റം നടക്കുമെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതിനിടെ സിദ്ധരാമയ്യയുടെ പ്രതികരണത്തിന് മറുപടിയുമായി ഡി കെ ശിവകുമാറും രംഗത്തെത്തി.
'മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞാല്‍, അതില്‍ എതിര്‍പ്പില്ല. മുഖ്യമന്ത്രി പറയുന്നത് അന്തിമമാണ്, എതിര്‍പ്പുകളില്ല. ഞാന്‍ എപ്പോഴും ആ കസേരയോട് വിശ്വാസ്യതയും കൂറും ഉള്ളവനാണ്. ഞാന്‍ പാര്‍ട്ടിയോട് വിശ്വസ്തനാണ്. മുഖ്യമന്ത്രി ഇതില്‍ മറുപടി പറഞ്ഞു കഴിഞ്ഞി. ഇനി കൂടുതല്‍ ചോദ്യങ്ങളോ ചര്‍ച്ചകളോ ഇല്ല, '' എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 135 സീറ്റിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. തുടര്‍ഭരണം മോഹിച്ചെത്തിയ ബിജെപി 66 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ജെഡിഎസ് 19 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications