കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റ് പുന: പരിശോധനാ ഹർജി സുപ്രീം കോടതി തളളി
Newest First Oldest First
യാഹൂ സെർച്ചിംഗ് ട്രൈൻഡ് കണക്കുകൾ പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാലാം സ്ഥാനത്താണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ലഖ്‌നൗവില്‍ നിന്നും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഇവിഎമ്മുകൾ ലോറിയില്‍ കയറ്റിവിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. . ലഖ്‌നൗവില്‍ പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു ഇവിഎം നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.
ബിഹാറിലെ മുസാഫിര്‍പൂരില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിങ്ങ് യന്ത്രങ്ങള്‍ കണ്ടെത്തി. 5 വോട്ടിങ്ങ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തത് രണ്ട് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റ് യന്ത്രങ്ങളും. യന്ത്രങ്ങള്‍ പിടിച്ചെടുത്തത് സെക്ടര്‍ ഉദ്യോഗസ്ഥന്‍റെ പക്കല്‍ നിന്ന് ,പിടിച്ചെടുത്തത് പകരം എത്തിക്കാന്‍ നല്‍കിയ യന്ത്രങ്ങള്‍ . ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ലാ കളക്ടര്‍
ദില്ലി: 50 ശതമാനം വോട്ടു രസീതുകൾ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പുന: പരിശോധന ഹർജി കോടതി തള്ളി. 21 പാർട്ടികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിയത്. വോട്ടെടുപ്പിൽ വ്യാപകമായി ഇവിഎം ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ നടപടി.
Comments
English summary
Lok sabha election live updates