Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില മുസ്ലിങ്ങള്‍ ഉപരാഷ്ട്രപതി, ഗവർണർ പദവികൾക്കായി സഹിഷ്ണുതയുടെ മുഖംമൂടി അണിയുന്നു: കേന്ദ്ര മന്ത്രി

ദില്ലി: രാജ്യത്ത് സഹിഷ്ണുതയുള്ള മുസ്ലിംങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് കേന്ദ്ര നിയമ നീതിന്യായ സഹമന്ത്രി സത്യപാൽ സിങ്ങ് ബഘേൽ. ചിലർ സഹിഷ്ണുതയുടെ മുഖം മൂടി അണിയുന്നത് ഉപരാഷ്ട്രപതി, ഗവർണർ അല്ലെങ്കിൽ വൈസ് ചാൻസലർ തസ്തികകൾ ലഭിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂഡൽഹി മഹാരാഷ്​​ട്ര സദനിൽ ആർ എസ് എസ് സംഘടിപ്പിച്ച 'നാരദ പത്രകാർ സമ്മാൻ സമാരോഹ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയുടെ അടിസ്ഥാന ഘടന ഹിന്ദുരാഷ്​​ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ നിന്നുള്ള ഇത്തരം "ബുദ്ധിജീവികൾ" എന്ന് വിളിക്കപ്പെടുന്നവരുടെ യഥാർത്ഥ മുഖം അവർ ഓഫീസ് കാലാവധി പൂർത്തിയാകുമ്പോഴോ വിരമിക്കുമ്പോഴോ വെളിപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നതിനായി ആർഎസ്‌എസിന്റെ മാധ്യമ വിഭാഗമായ ഇന്ദ്രപ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച പരിപാടിയായിരുന്നു ദേവ് ഋഷി നാരദ് പത്രകർ സമ്മാന്‍ സമരോഹ്.

 rss

"സഹിഷ്ണുതയുള്ള മുസ്ലീങ്ങളെ വിരലിൽ എണ്ണാന്‍ കഴിയും. അവരുടെ എണ്ണം ആയിരങ്ങളിൽ പോലുമില്ലെന്ന് ഞാൻ കരുതുന്നു. അതും ഉപരാഷ്ട്രപതി, ഗവർണർ അല്ലെങ്കിൽ വൈസ് ചാൻസലർ എന്നിവരുടെ ജോലികള്‍ നേടി മുഖംമൂടി ധരിച്ച് പൊതുജീവിതത്തിൽ ജീവിക്കാനുള്ള ഒരു തന്ത്രമാണ്. എന്നാൽ വിരമിക്കുമ്പോൾ അവർ യഥാർത്ഥ പ്രസ്താവനകൾ നടത്തുന്നു, കസേരയിൽ നിന്ന് പുറത്തുപോകുമ്പോളാണ് അവർ അവരുടെ യാഥാർത്ഥ മുഖം കാണിക്കുന്ന പ്രസ്താവനയാണ് നൽകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഇസ്‌ലാമിക മതമൗലികവാദത്തിനെതിരെ പോരാടണമെന്നും എന്നാൽ സഹിഷ്ണുതയുള്ള മുസ്‌ലിംകളെ ഒപ്പം കൂട്ടണമെന്നും വിവരാവകാശ കമ്മീഷണർ ഉദയ് മഹൂർക്കർ പരിപാടിയിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് ഹിന്ദു-മുസ്ലിം ഐക്യം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, ഛത്രപതി ശിവജി തന്നെ "പോസിറ്റീവ് വെളിച്ചത്തിൽ" ഇതിനെ കണ്ടതായും ഹിന്ദു-മുസ്ലിം ഐക്യം കൈവരിക്കാൻ അക്ബർ പരമാവധി ശ്രമിച്ചെന്നുമായിരുന്നു മഹൂർക്കർ അവകാശപ്പെട്ടത്.

എന്നാല്‍ അക്ബറിന്റെ ശ്രമങ്ങളെ വെറും "തന്ത്രങ്ങൾ" എന്ന് വിശേഷിപ്പിക്കുകയും മുഗൾ ചക്രവർത്തി ജോധാ ബായിയുമായുള്ള വിവാഹം അദ്ദേഹത്തിന്റെ "രാഷ്ട്രീയ തന്ത്രത്തിന്റെ" ഭാഗമാണെന്നും ബാഘേല്‍ ആരോപിച്ചു. "അത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്നതല്ല. അല്ലെങ്കിൽ, ചിറ്റോർഗഢിലെ കൂട്ടക്കൊല നടക്കില്ലായിരുന്നു," അദ്ദേഹം പറഞ്ഞു,

മുഗൾ കാലഘട്ടത്തിലെ ഔറംഗസീബിന്റെ പ്രവൃത്തികൾ നോക്കൂ. ചിലപ്പോൾ, നമ്മൾ എങ്ങനെ അതിജീവിച്ചുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. 1192-ൽ മുഹമ്മദ് ഗോറി രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ മോശം ദിനങ്ങൾ ആരംഭിച്ചതെന്ന് ബാഗേൽ പറഞ്ഞു. 'ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന എന്താണെന്ന് പലരും ചർച്ച ചെയ്യുന്നുണ്ട്, എന്നാല്‍ ഇന്ത്യയുടെ അടിസ്ഥാന ഘടന 1192നും മുമ്പുള്ള ഹിന്ദു രാഷ്​​ട്രമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+