പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാൻ ടിസിലെ വിദ്യാര്‍ത്ഥികള്‍
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) വിദ്യാർത്ഥികളുടെ കൂട്ടായ്മ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്

മുംബൈ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) വിദ്യാർത്ഥികളുടെ കൂട്ടായ്മ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നുതായി റിപ്പോർട്ട്.
വിവാദ ഡോക്യുമെന്ററിയുടെ പ്രവേശനം തടയാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമാണെന്നും മറ്റ് കോളേജ് കാമ്പസുകളിലെ വിദ്യാർത്ഥി സംഘടനകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് സ്‌ക്രീനിംഗ് എന്ന് TISS മുംബൈയിലെ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം (PSF) പറഞ്ഞു.

"ജെഎൻയുവിലെ വിദ്യാർത്ഥികളുടെ ഐക്യദാർഢ്യത്തിലും കേന്ദ്ര സർക്കാരിന്റെ സ്വേച്ഛാധിപത്യപരവും വർഗീയവുമായ സെൻസർഷിപ്പിനെതിരെ, PSF എല്ലാ TISS വിദ്യാർത്ഥികളെയും ജനുവരി 28 ന് (sic) ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററിയുടെ ബഹുജന നിരീക്ഷണത്തിലേക്ക് ക്ഷണിക്കുന്നു," PSF ഒരു ട്വീറ്റിൽ പറഞ്ഞു.
സ്‌ക്രീനിംഗിന് അതോറിറ്റ് അനുമതി നൽകിയിട്ടില്ലെന്ന് ടിഐഎസ്എസ് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിൽ വിദ്യാർത്ഥി യൂണിയൻ "ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ" എന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയതിന് പിന്നാലെ അരാജകത്വം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത് ടിസിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നത്.
പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെൻററിയുടെ കഴിഞ്ഞ ദിവസം ജെഎൻയും ക്യാംപസിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഡോക്യുമെൻ്ററി പ്രദർശനത്തിനായി ഒത്തുകൂടിയ വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണുകളിലും ലാപ്പ് ടോപ്പുകളിലുമായി ഒന്നിച്ചിരുന്ന് ഡോക്യുമെൻ്ററി കാണാൻ ആരംഭിച്ചു. ഇതിനിടെയാണ് വിദ്യാർത്ഥികൾക്ക് നേരെ കല്ലേറുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തെ തുടർന്ന് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയിതിരുന്നു. കലാപം നിയന്ത്രിക്കാനായി ഇറക്കുന്ന റയട്ട് പോലീസിനെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. ക്ലാസുകളെല്ലാം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസാകെ പോലീസിന്റെ നിയന്ത്രണത്തിലാണ്. കവാടത്തിൽ വലിയ പോലീസ് നിര തന്നെയുണ്ട്. ഡോക്യുമെന്ററി പ്രദർശനമോ, അന്യായമായി കൂട്ടം ചേരുന്നതോ ഒന്നും അനുവദിക്കില്ലെന്ന് നേരത്തെ തന്നെ യൂണിവേഴ്‌സിറ്റി അധികൃതർ അറയിച്ചിരുന്നു.












Click it and Unblock the Notifications