യോഗിയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി! ഇത് കൊലപാതകമല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കൂ
ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ നോയ്ഡയിലെ ഒരു സ്വകാര്യ ടവി ചാനല്‍ മേധാവിയേയും എഡിറ്ററേയും കൂടി അറസ്റ്റ് ചെയ്തിരുന്നു.
ഈ വിഷയത്തില്‍ ഇപ്പോള്‍ യോഗി സര്‍ക്കാരിന് കനട്ട തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ നേരത്തെ എഡിറ്റേഴ്സ് ഗില്‍ഡും രംഗത്ത് വന്നിരുന്നു.
മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ നല്കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി തീര്‍പ്പ് കല്പിച്ചത്. പ്രശാന്ത് കനോജിയയെ സ്വതന്ത്രനാക്കാനും കോടതി ഉത്തരവിട്ടു.

യോഗിയോട് വിവാഹാഭ്യര്‍ത്ഥന
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തി എന്ന് ഒരു സ്ത്രീ അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആയിരുന്നു ഇത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതാണ് പ്രശാന്ത് കജോരിയ തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ പേരില്‍ ആയിരുന്നു അറസ്റ്റ്.

അപകീര്‍ത്തികരം
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ലഖ്നൗവിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു പരാതിക്കാരന്. ഐടി നിയമത്തിലെ സെക്ഷന്‍ 67 പ്രകാരം ആയിരുന്നു കേസ്. ദില്ലിയിലെ വീട്ടില്‍ നിന്നാണ് പ്രശാന്തിനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകമൊന്നും അല്ല, സ്വതന്ത്രനാക്കൂ
പോലീസ് നടപടിയ്ക്കെതിരെ പ്രശാന്ത് കനോജിയയുടെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കൊലപാതകം ഒന്നും അല്ല, മാധ്യമ പ്രവര്‍ത്തകനെ സ്വതന്ത്രനാക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
സാധാരണ ഗതിയില്‍ ഇത്തരം ഹര്‍ജികള്‍ തങ്ങള്‍ പരിഗണിക്കാറില്ല. പക്ഷേ, ഒരു മനുഷ്യന് ഇത്തരം ഒരു കേസില്‍ 11 ദിവസം ജയിലില്‍ കിടക്കാന്‍ പാടില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.

ട്വീറ്റുകളെ അംഗീകരിക്കുന്നു എന്നല്ല
വിധിന്യായത്തില്‍ സുപ്രീം കോടതി ഒരുകാര്യം വ്യക്തമായി പറയുന്നുണ്ട്. ഇവര്‍ ചെയ്ത ട്വീറ്റുകളെ അംഗീകരിക്കുന്നു എന്നല്ല, അവരെ സ്വതന്ത്രരാക്കുന്നതിലൂടെ കോടതി ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ, ആ ട്വീറ്റുകളെ തങ്ങള്‍ അംഗീകരിച്ചെന്ന് വരില്ല, പക്ഷേ സ്വാതന്ത്ര്യം നിഷേധിക്കുന്നത് തങ്ങള്‍ അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍
മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് ഏകാധിപത്യപരമായ നിയമ ദുരുപയോഗം ആണെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണിതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ദില്ലിയിലെ സ്വതന്ത്ര മാധ്യമ പ്രവര്ത്തകന് ആണ് പ്രശാന്ത് കനോജിയ
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications