വീട്ടിൽ കക്കൂസില്ലാത്ത രാഷ്ട്രീയ നേതാക്കൾ; ഇതാണ് മോദിയുടെ സ്വച്ഛ് ഭാരത്, 3574 നേതാക്കൾ...
Recommended Video

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴും വീട്ടിൽ ശൗചാലയമില്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ. അന്ധ്രാപ്രദേശിലാണ് ഈ ദുരവസ്ഥ. വിജയനഗരം ജില്ലാകളക്ടർ വിവേക് യാദവാണ് കണക്കുകൾ പുറത്ത് വിട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ 35 മണ്ഡൽ പരിഷാദ് പ്രദേശിക മണ്ഡലങ്ങളിലും(എംപിടിസിയി) ശൗചാലയമില്ല.
സംസ്ഥാനത്തെ വിജയനഗരം ജില്ലയിൽ മാത്രം 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന് കണക്കുകൾ. ജില്ലയിലെ 62 സ്കൂളുകളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. 3,419 വാർഡ് അംഗങ്ങളുടേയും 120 സർപഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു.

പൊതുജനങ്ങൾ മനസിലാക്കണം
വിജയനഗരത്തിന്റെ സ്വച്ഛ് ഭാരത് റാങ്ക് പൊതുജനങ്ങൾ മനസിലാക്കണമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടുകൊണ്ട് കളക്ടർ വിവേക് യാദവ് പറഞ്ഞു.

പൊതു കെട്ടിടങ്ങളിലും ശൗചാലയം
ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒഡിഎഫ്) ലക്ഷ്യത്തിലെത്താൻ പൊതു കെട്ടിടങ്ങളിലും ശൗചാലയം നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജനങ്ങളുടെ മനോഭാവം മാറണം
ആളുകളുടെ മനോഭാവം മാറണം. ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾ മാതൃകയാകണം
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനത്തിന് മാതൃകയാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

സ്കൂളുകളിലും ശൗചാലയമില്ല
3,419 വാർഡ് അംഗങ്ങളുടേയും 120 സർപഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു. ജില്ലയിലെ 62 സ്കൂളുകളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications