റിപ്പബ്ലിക് ദിനാഘോഷങ്ങളിലെക്ക് അഫ്ഗാനിസ്ഥാന്‍ പ്രതിനിധിയായി താലിബാന്‍ നേതാവിനും ക്ഷണം
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെക്ക് അഫ്ഗാനിസ്ഥാന്‍ പ്രതിനിധിയായി താലിബാന്‍ നേതാവിനേയും ക്ഷണിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി. 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ' ചാർജ് ഡി അഫയേഴ്‌സ് (സിഡിഎ) ആയി സേവനമനുഷ്ഠിക്കുന്ന പ്രമുഖ താലിബാൻ വ്യക്തിയായ ബദ്‌റുദ്ദീൻ ഹഖാനിയെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡ് നയതന്ത്ര നടപടിക്രമങ്ങൾ അനുസരിച്ചാണ് ഹഖാനിക്ക് ക്ഷണം നൽകിയതെന്നാണ് ഇന്ത്യൻ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. "അഫ്ഗാനിസ്ഥാന്റെ അംഗീകൃത ചാർജ് ഡി അഫയേഴ്‌സിന് ക്ഷണം അയച്ചു. യു എ ഇ സർക്കാറിന്റെ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന ഘടകമാണ് ഇത് " കാബൂളിലെ വൃത്തങ്ങൾ പറഞ്ഞു. അതേമയം യു എ ഇ താലിബാനെ അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ' എംബസിയുടെ ചാർജ് ഡി'അഫയേഴ്‌സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ക്ഷണം. 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നതിന്‍ താലിബാന്‍ മുന്‍ഗണ നല്‍കുമ്പോഴാണ് പഴയ വിശേഷണം തന്നെ ഇന്ത്യ തുടരുന്നത്. അബുദാബിയിലെ അഫ്ഗാൻ എംബസി താലിബാൻ പതാകയ്ക്ക് പകരം റിപ്പബ്ലിക് പതാക ഉയർത്തുന്നത് ഇപ്പോഴും തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എംബസിയുടെ സിഡിഎയിലേക്കാണ് ക്ഷണം അയച്ചത്. അബുദാബിയിലെ അഫ്ഗാൻ എംബസിക്ക് മുകളിൽ ഇപ്പോഴും റിപ്പബ്ലിക് പതാക പാറുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിന സ്വീകരണത്തിന് എല്ലാ അംഗീകൃത അംബാസഡർമാരെയും / സിഡിഎമാരെയും ക്ഷണിക്കുന്നത് ഇന്ത്യൻ എംബസിയുടെ പതിവ് പ്രവർത്തനമാണ്.' മറ്റൊരു സ്രോതസ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബറിലാണ് ബദ്‌റുദ്ദീൻ ഹഖാനിയെ ചാർജ് ഡി അഫയേഴ്‌സ് ആയി നിയമിക്കുകയും യുഎഇ ഗവൺമെന്റിന്റെ അംഗീകാരം നേടുകയും ചെയ്തത്. ഹഖാനി നെറ്റ്‌വർക്കിന്റെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖാനിയുടെ മക്കളിൽ ഒരാളും അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരനുമാണ് ബദ്‌റുദ്ദീൻ ഹഖാനി.
ഹഖാനിയെ ക്ഷണിക്കാനുള്ള തീരുമാനം നയതന്ത്ര മാനദണ്ഡങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അംഗീകൃത ദൗത്യങ്ങളുടെ പ്രതിനിധികളുമായി ഇടപഴകുന്ന പതിവ് രീതിയും പ്രതഫലിപ്പിക്കുന്നതാണ്. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കുകയും അന്താരാഷ്ട്ര നയതന്ത്ര പ്രോട്ടോക്കോളുകൾ പിന്തുടരുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിന് അനുസൃതമായിട്ടും ഈ സമീപനം വിലയിരുത്തപ്പെടുന്നു.
"സാങ്കേതിക വിദഗ്ധരുടെ" ഒരു ടീമിനൊപ്പം കാബൂളിലെ എംബസി വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള വിവിധ തലങ്ങളിൽ താലിബാൻ ഉദ്യോഗസ്ഥരുമായി ഇന്ത്യ ചർച്ച നടത്തിയിരുന്നു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടത്തോടുള്ള വിശാലമായ അന്താരാഷ്ട്ര സമീപനത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട് രാജ്യം ഔപചാരികമായ അംഗീകാരം താലിബാന്‍ ഭരണത്തിന് ഇതുവരെ നല്‍കിയിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications