പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു... ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ അല്പസമയത്തിനുള്ളില്...
ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി 11.30 നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് നടക്കും.
ചെന്നൈ: തിരിച്ചുവരവും കാത്തിരുന്ന ലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കിയാണ് തമിഴ്നാടിന്റെ അമ്മ ജയലളിത മരണത്തിന് കീഴടങ്ങിയത്. 75 ദിവസങ്ങളോളം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജീവന് വേണ്ടി ജയ പൊരുതി. ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി 11.30 ന് അപ്പോളോ ആശുപത്രി അധികൃതര്‍ അത് പ്രഖ്യാപിച്ചു. ജയലളിത മരിച്ചു. ജയലളിതയുടെ സംസ്കാരം ഇന്ന് നടക്കും. ലൈവ് അപ്ഡേറ്റുകളിലേക്ക്...

വിലാപയാത്ര ആരംഭിച്ചു
ജയലളിതയ്ക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രം. വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് പുറപ്പെട്ടു.

പ്രധാനമന്ത്രിയുടെ അന്ത്യാഞ്ജലി
പ്രധാനമന്ത്രി നരേന്ദ്ര മോദി ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു

നരേന്ദ്രമോദി ചെന്നൈയിലെത്തി
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വിമാനം തിരിച്ചിറക്കി
ചെന്നൈയിലേക്ക് തിരിച്ച വിമാനമാണ് തകരാര്‍ മൂലം തിരിച്ചിറക്കിയത്

ദുഃഖത്തില്‍ കേരളവും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം

രാഷ്ട്രപതിയുടെ പ്രതികരണം
ജയലളിതയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമെന്ന് രാഷ്ട്രപത്രി പ്രണാബ് മുഖര്‍ജി പ്രതികരിച്ചു.

സംഘര്‍ഷം, പോലീസ് ലാത്തിവീശി
രാജാജി ഹാളിനകത്ത് കടക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹളം വെക്കുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ജയലളിതയെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് രാജാജി ഹാളിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ ശോകമൂകത
തമിഴ്നാട്ടിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുന്നു; റോഡുകള്‍ വിജനം. ജയലളിതയുടെ നിര്യാണത്തില്‍ ദുഖസൂചകമായി രാഷ്ട്രപതി ഭവനില്‍ പതാക താഴ്ത്തിക്കെട്ടി. കര്‍ണാടക, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ദുഖാചരണം.

സിനിമാ താരങ്ങളും
ജയലളിതയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് രാജാജി ഭവനില്‍ എത്തുന്നത്. സിനിമാതാരങ്ങളായ പ്രഭു, വിജയ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കേരളത്തില്‍ നിന്നും ഇവര്‍
ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ സദാശിവം എന്നിവര്‍ ചെന്നൈയിലേക്ക് തിരിച്ചു.

പ്രധാനമന്ത്രിയെത്തും
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ എത്തും. രാവിലെ 9 മണിയോടെ മോദി ചെന്നൈയിലേക്ക് തിരിക്കും. ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യം ഒരു ദിവസത്തെ ദുഖാചരണത്തിലാണ്.

പ്രമുഖര്‍ എത്തിത്തുടങ്ങി
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് ജയലളിതയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത്. കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായി വെങ്കയ്യ നായിഡു അന്തിമോപചാരം അര്‍പ്പിച്ചു.

കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ഇല്ല
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്ന് കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസുകള്‍ ഉണ്ടാവില്ല. ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍.

ഉച്ചവരെ പൊതുദര്‍ശനത്തിന്
ഉച്ചവരെയാണ് ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക. ആറേകാലോടെ മൃതദേഹം രാജാജി ഭവനിലെത്തി. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തുന്നു.

പോയസ് ഗാര്‍ഡനില്‍ നിന്നും
ഔദ്യോഗിക വസതിയിയായ പോയസ് ഗാര്‍ഡനില്‍ നിന്ന് ജയലളിതയുടെ മൃതദേഹം രാജാജി ഹാളിലേക്ക് മാറ്റി.

കേരളത്തിലും ഇന്ന് അവധി
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

പ്രമുഖര്‍ പങ്കെടുക്കും
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

സംസ്കാരം എംജിആറിന് സമീപം
ജയലളിതയുടെ മൃതദേഹം എം.ജി.ആര്. സ്മാരകത്തിന് സമീപം സംസ്കരിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications