തെലങ്കാനയിൽ ഗവർണറെ കണ്ട് കോൺഗ്രസ് പ്രതിനിധികൾ; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഗവർണറെ കണ്ടു. തെലങ്കാനയിൽ മികച്ച വിജയം നേടിയതിനാൽ സർക്കാർ രൂപീകരിക്കാൻ അവർ അവകാശവാദമുന്നയിച്ചു. സംസ്ഥാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി ഉൾപ്പെടെയുള്ള സംഘം രാത്രിയോടെയാണ് ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി കെസിആർ ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. രാജിക്കത്ത് സമർപ്പിക്കാൻ കെസിആർ രാജ്ഭവനിൽ എത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്ത് ഭരണം നിലനിർത്തില്ലെന്ന് ഉറപ്പായതിന് പിന്നാലെ രാജിക്കത്ത് മറ്റൊരു ഉദ്യോഗസ്ഥൻ വശം കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടത്. സർക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബർ ഒൻപതിന് നടക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് ചരിത്ര വിജയം നേടിയാണ് കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. 2014ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തവണയും കെ ചന്ദ്രശേഖർ റാവുവായിരുന്നു സംസ്ഥാനത്തിന്റെ ഭരണം കൈയ്യാളിയിരുന്നത്.
ആകെ 119 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. അതിൽ 64 സീറ്റുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ബിആർഎസിന് ലഭിച്ചതാവട്ടെ 39 സീറ്റുകളും. ബിജെപി മുൻ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായി എട്ട് സീറ്റുകളിൽ മുന്നേറ്റം നടത്തി കരുത്ത് തെളിയിച്ചു. ഒപ്പം കെസിആറും, കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢിയും മത്സരിച്ച കാമറെഡ്ഢി മണ്ഡലത്തിൽ ജയം നേടി ബിജെപി സ്ഥാനാർഥി ഞെട്ടിക്കുകയും ചെയ്‌തു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഫലം തന്നെയാണ്. തെലങ്കാന തിരഞ്ഞെടുപ്പ് അവരുടെ 'മിഷൻ സൗത്ത്' പദ്ധതിയുടെ ആദ്യ ചുവടുവെപ്പായിരുന്നു. അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അവസരങ്ങളിൽ ഒന്ന്. നിലവിൽ, രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമില്ല, പരമ്പരാഗതമായി അവിടം പിടിച്ചെടുക്കുക പാർട്ടിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
അതിനായാണ് അവർ ഇക്കുറി പ്രധാനമന്ത്രിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒക്കെ രംഗത്തിറക്കി വൻ പ്രചാരണം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ച ഫലം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടായി എന്നതാണ് വാസ്‌തവം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications