Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കാർക്ക് ആശ്വസിക്കാം, വൈറ്റില ജംഗ്‌ഷൻ പുനർവികസനം തുടങ്ങി; ഗതാഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം

കൊച്ചി: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില ജംഗ്ഷന്റെ പുനർവികസന പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂലൈ 30-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കൊച്ചിയിലെ യാത്രാ ദുരിതം തീരും; അങ്കമാലി-അരൂർ ബൈപാസിന് പച്ചക്കൊടി കാട്ടി കേന്ദ്രം, ദൂരം 50 കി.മീ ദൂരം!
കൊച്ചിയിലെ യാത്രാ ദുരിതം തീരും; അങ്കമാലി-അരൂർ ബൈപാസിന് പച്ചക്കൊടി കാട്ടി കേന്ദ്രം, ദൂരം 50 കി.മീ ദൂരം!

റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഏകദേശം 60 ശതമാനം വരെ കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങളാണ് നിലവിൽ ഇവിടെ നടപ്പാക്കി വരുന്നത്.

kochi

നിലവിലുള്ള ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമായി പുനഃക്രമീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ (എസ്എ) റോഡിൽ നിന്ന് എത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ കണിയാമ്പുഴ റോഡ് വഴി വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ എക്‌സിറ്റ് ഭാഗത്തേക്ക് തിരിച്ചുവിടും.

ഇതിനായി നിലവിലുള്ള റോഡ് കട്ടുകൾ പുനഃക്രമീകരിക്കുകയും ദേശീയപാത ഫ്ലൈഓവറിന്റെ തൂണുകൾക്ക് സമീപമുള്ള ചില കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ വലിയ വാഹനങ്ങൾക്ക് ചെറിയ തോതിൽ അധിക ദൂരം സഞ്ചരിക്കേണ്ടിവന്നാലും സിഗ്നലിൽ കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അതേസമയം, കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ എസ്എ റോഡിൽ നിന്ന് നിലവിലെ സിഗ്നൽ വഴി തന്നെ കടന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന രീതിയിലായിരിക്കും ഗതാഗത ക്രമീകരണം. ഇതിനൊപ്പം വൈറ്റില ജംഗ്ഷനിൽ നിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള പുതിയ റോഡും നിർമ്മിക്കും. ഇത് വാഹനങ്ങൾക്ക് മറ്റൊരു ബദൽ പാത ഒരുക്കുകയും ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.

പൊതുജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മതിലുകൾ പൊളിക്കുന്നതും കോൺക്രീറ്റ് ഘടനകളിൽ മാറ്റം വരുത്തുന്നതുമുൾപ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ രാത്രികാലങ്ങളിൽ മാത്രം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. നിർമാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്‌ടങ്ങൾ ഉടൻ നീക്കം ചെയ്യാനും പകൽ സമയത്തെ ഗതാഗതത്തെ ബാധിക്കാതിരിക്കാനും കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊച്ചിയിലെ തമ്മനം-പുല്ലേപ്പടി നാലുവരി പാത ഇപ്പോഴും ചുവപ്പുനാടയിൽ; 4 കി.മീ ഇടനാഴി വന്നാൽ ഗുണങ്ങൾ ഏറെ
കൊച്ചിയിലെ തമ്മനം-പുല്ലേപ്പടി നാലുവരി പാത ഇപ്പോഴും ചുവപ്പുനാടയിൽ; 4 കി.മീ ഇടനാഴി വന്നാൽ ഗുണങ്ങൾ ഏറെ

വൈറ്റില ജംഗ്ഷന്റെ പുനർവികസനം കൊച്ചിയിലെ സമഗ്ര ഗതാഗത പരിഷ്‌കരണ പദ്ധതിയുടെ ഭാഗമാണ്. ഭാവിയിൽ വൈറ്റില ജംഗ്ഷനെ പൂർണമായും സിഗ്നൽ രഹിത ജംഗ്ഷനാക്കി മാറ്റുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം കുണ്ടന്നൂർ ജംഗ്ഷൻ നവീകരണവും ഇടപ്പള്ളി-അരൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയും യാഥാർഥ്യമായാൽ ദേശീയപാത 66 വഴിയുള്ള കൊച്ചിയിലെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+