ബീഹാർ മസ്തിഷ്ക ജ്വര മരണ സംഖ്യ ഉയരുന്നു: വെളിവാകുന്നത് മോദിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പരാജയമോ?
പാറ്റ്ന: ബീഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 130 കടന്നു. മാത്രല്ല മരണനിരക്ക് ദിവസേന ഉയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ നമ്മുടെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും തകര്ന്നുവോയെന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
ബീഹാറില്‍ ചംക്കി ബുഖാര്‍ എന്നറിയപ്പെടുന്ന ഈ രോഗം ഇന്ത്യയുടെ മോശം ആരോഗ്യസംരക്ഷണ സംവിധാനത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന മറ്റൊരു സംഭവമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട പദ്ധതിയായ ആയുഷ്മാന്‍ ഭാരത് യോജനയുടെ പരിമിതികളും ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ വരുമ്പോള്‍ മറികടക്കാന്‍ ഈ പദ്ധതിക്കാകില്ലേയെന്നത് ചോദ്യമായി നിലനില്ക്കുന്നു. ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാന്‍ യോജന അല്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. 2018 സെപ്തംബറിലാണ് മോദി സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിക്കുന്നത്.

പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ലഭിക്കും. ദ്വിതീയ, തൃതീയ പരിചരണ ആശുപത്രികളില്‍ ദുര്‍ബലരായ കുടുംബങ്ങള്‍ക്ക് (ഏകദേശം 50 കോടി ഗുണഭോക്താക്കള്‍) 10.74 കോടിയിലധികം ലഭിക്കും. ഗുണഭോക്താവിന് പണരഹിതവും കടലാസ് രഹിതവുമായ സേവനം പ്രധാനമന്ത്രി ജന ആരോഗ്യ യോജന വഴി ലഭിക്കും. ഈ സ്കീമിലെ നിര്‍വചിക്കപ്പെട്ട നിരക്കുകള്‍ അനുസരിച്ച് 1,393 ആരോഗ്യ ആനുകൂല്യ പാക്കേജുകള്‍ ഉണ്ട്. ഈ പാക്കേജുകള്‍ അനുസരിച്ച് 15,000 ആശുപത്രികളെയും ആരോഗ്യ പരിരക്ഷാ ദാതാക്കളെയും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് രാജ്യത്തുടനീളം എംപാനല്‍ ചെയ്തു.
എന്നാല്‍ ബീഹാറിലെ മസ്തിഷ്ക ജ്വര ബാധിതര്‍ക്ക് ആയുഷ്മാന്‍ ഭാരത് കുറഞ്ഞ കവറേജ് നല്‍കുന്നതിന്റെ കാരണം വ്യക്തമല്ല. യോഗ്യതാ മാനദണ്ഡങ്ങളും ചികിത്സയ്ക്ക് മുമ്പുള്ള പരിശോധന പ്രക്രിയകളുമാകാം ഉത്തരം. മസ്തിഷ്ക ജ്വരം മുസാഫര്‍പൂരിലെ ഒരു പുതിയ കൊലയാളിയല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. 2010 നും 2014 നും ഇടയില്‍ ജില്ലയില്‍ ആയിരത്തിലധികം കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. എന്നിട്ടും, പ്രശ്നത്തെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നതില്‍ അധികാരികളും ഭരണകൂടവും പരാജയപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ മസ്തിഷ്ക ജ്വരം ഭേദമാക്കാമെന്നതാണ് വസ്തുത. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ നാല് മണിക്കൂറിനുള്ളില്‍ കുട്ടിക്ക് ഡെക്ട്രോസ് നല്‍കണം. പക്ഷേ അത്തരത്തിലൊരു നടപടി 2010ല്‍ രോഗം പൊട്ടിപ്പുറപ്പെട്ട അന്നുമുതല്‍ മുസഫര്‍പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം സ്വീകരിക്കുന്നില്ല. പലയിടങ്ങളിലും ഷുഗര്‍ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications