കൊറോണ പ്രതിരോധം, പ്രധാനമന്ത്രിയും ദ.കൊറിയന്‍ പ്രസിഡന്റും ഫോണില്‍ സംഭാഷണം നടത്തി
ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് എച്ച് ഇ മൂണ്‍ ജെ ഇന്നുമായി പ്രധാനമന്ത്രി ഫോണില്‍ സംഭാഷണം നടത്തി. ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. പകര്‍ച്ചവ്യാധി നേരിടാന്‍ തങ്ങളുടെ രാജ്യങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുവരും പങ്കുവച്ചു.പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ദക്ഷിണ കൊറിയ വിന്യസിച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. മഹാമാരിക്കെതിരെ ലക്ഷ്യബോധത്തോടെ പോരാടുന്നതിന് ഇന്ത്യന്‍ അധികാരികള്‍ സ്വീകരിച്ച രീതിയെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അഭിനന്ദിച്ചു.

ഇതോടൊപ്പം കൊറിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ അധികൃതര്‍ നല്കുന്ന പിന്തുണയ്ക്കും കരുതലിനും കൊറിയന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഇന്ത്യന്‍ കമ്പനികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും ഗതാഗതവും സുഗമമാക്കിയതിന് പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന് അഭിനന്ദനം അറിയിച്ചു. അടുത്തിടെ നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തു.
അതേസമയം,കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 15000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24ന് 15000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ 1,70000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം പാക്കേജാണ്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിക്കുന്ന പാക്കേജ് ആകെ 30000 കോടിയായി. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചുവീണതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 5865പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 169പേര് മരണമടഞ്ഞപ്പോള്‍ 478പേര് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതിനിടെ ദില്ലിയിലെ 20 കൊറോണ ഹോട്ട്സ്പോട്ടുകള്‍ അടച്ചുപൂട്ടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലേക്കുള്ള ആവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ സര്‍ക്കാര്‍ അടച്ചിരുന്നു.
ഇതിനിടെ കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് കൊവിഡിന്റെ പേരില്‍ പരസ്യമായി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. 29കാരിയായ ഡോക്ടര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications