'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്
ന്യൂദല്‍ഹി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്ന് കഷണങ്ങളാക്കി കാട്ടില്‍ തള്ളിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 25 കാരിയായ ശ്രദ്ധ എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായിരിക്കുന്നത്.
വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ശ്രദ്ധയെ പങ്കാളിയായ അഫ്താബ് അമീന് പൂനെവാല കൊലപ്പെടുത്താന്‍ കാരണം. കൊലപാതകത്തിന് ശേഷം സംഭവം മറച്ചുവെക്കാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ പൊലീസ് വിശദീകരിച്ചിരുന്നു. ഇരുവരുടേയും ബന്ധം ശ്രദ്ധയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ അവസാനമായ ശ്രദ്ധ വീട്ടുകാരോട് പറഞ്ഞ കാര്യങ്ങളും പുറത്തായിരിക്കുകയാണ്.

മുംബൈയിലാണ് ശ്രദ്ധ ജനിച്ച് വളര്‍ന്നത്. മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററിലായിരുന്നു ശ്രദ്ധയ്ക്ക് ജോലി. ഇവിടെ നിന്നാണ് അഫ്താബിനെ ശ്രദ്ധ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ അഫ്താബിനെ പിരിയാന്‍ ശ്രദ്ധ ഒരുക്കമായിരുന്നില്ല.

ഒടുവില്‍ 2019 ല്‍ ശ്രദ്ധ വീട് വിട്ടിറങ്ങി. എനിക്ക് ഇപ്പോള്‍ 25 വയസ്സായി. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അഫ്താബ് പൂനാവാലയുമായി ജീവിക്കാനാണ് എനിക്ക് ആഗ്രഹം. അതുകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നിങ്ങളുടെ മകളല്ലെന്ന് നിങ്ങള്‍ക്ക് കരുതാം, എന്നായിരുന്നു ശ്രദ്ധ അവസാനമായി വീട്ടുകാരോട് പറഞ്ഞ വാക്കുകള്‍.

ഇതിന് പിന്നാലെ മാതാപിതാക്കളെ ശ്രദ്ധ കണ്ടിട്ടില്ല. എന്നാല്‍ മകള്‍ പോയതിന് പിന്നാലെ പിതാവ് മുംബൈയിലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2020 ല്‍ ശ്രദ്ധയുടെ അമ്മ മരിച്ചിരുന്നു. മാസങ്ങളോളം മകളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പിതാവ് ആശങ്കാകുലനായി. ശ്രദ്ധയുടെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞതോടെ ആണ് മകളെ കാണാനില്ലെന്ന പരാതി നല്‍കിയത് എന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.

2019-ല്‍ മകള്‍ എന്റെ ഭാര്യയോട് അവള്‍ക്ക് അഫ്താബുമായി ഒരു ലിവ്-ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഹിന്ദുക്കളായതിനാല്‍ മുസ്ലീമായ അഫ്താബുമായി മിശ്രവിവാഹത്തിന് താല്പര്യമില്ലായിരുന്നു. ഇതോടെ താന്‍ അഫ്താബിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതായി ശ്രദ്ധ മാതാപിതാക്കളോട് പറയുകയും സാധനങ്ങളുമായി വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.

പിന്നീട് അവള് മാതാപിതാക്കളെ വെവ്വേറെ ബന്ധപ്പെടുകയും അഫ്താബ് അക്രമാസക്തനാണെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അവനെ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ അവളോട് ആവശ്യപ്പെട്ടെങ്കിലും അവള് ചെയ്തില്ല എന്നാണ് പൊലീസ് പറയുന്നത്. മേയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ശരീരം 30 ലധികം കഷണങ്ങളാക്കി മുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ സംസ്കരിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കാനായി ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. പിന്നീട് മെഹ്റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും രക്തക്കറ വൃത്തിയാക്കാനുമുള്ള വഴികള്‍ അഫ്താബിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications