ബോളിവുഡിന്റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാം
Recommended Video

സിനിമാ താരങ്ങള്‍ക്ക് ഇത് കലികാലമാണ്. അടുത്തിടെ നടന്ന ചില കാര്യങ്ങളൊക്കെ ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം. കാരണം സ്ക്രീനില്‍ മാത്രം കോടതിയെ വെല്ലുവിളിച്ചും പോലീസിനെ തല്ലിയും നിയമം കൈയ്യിലെടുത്തും കൈയ്യടി നേടുന്ന താരങ്ങള്‍ ജീവിതത്തില്‍ അഴിക്കുള്ളില്‍ കിടന്ന് നരകിക്കുന്നത് എന്ത് അവസ്ഥയായിരിക്കും അല്ലേ. ഒരുപക്ഷേ മലയാളത്തില്‍ ദിലീപിനും ബോളിവുഡില്‍ സഞ്ജയ് ദത്തിനും ശേഷം അഴിക്കുള്ളില്‍ അന്തിയുറങ്ങേണ്ടി വന്ന താരം സല്മാന് ഖാനായിരിക്കും. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിലാണ് സല്മാന് ശിക്ഷ ലഭിച്ചിരിക്കുന്നത്. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന് നടനെ ഓര്‍മ്മിപ്പിച്ച വിധി പ്രസ്താവിച്ചതാകട്ടെ ജോധ്പൂര്‍ കോടതിയും. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയുമാണ് കേസില്‍ കോടതി വിധിച്ചത്. കേസില്‍ സല്‍മാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ആസാറാമിന്റെ തൊട്ടടുത്ത്
പീഡിനകേസിലെ പ്രതിയും വിവാദ ആള്‍ദൈവം ആസാറാമിന്റെ അയല്വാസിയുമായാണ് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ സല്മാന് ഖാന് കഴിയുന്നത്. അതേസമയം സല്‍മാനെ പ്രത്യേക സുരക്ഷ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇത് അതീവ സുരക്ഷയുളള വാര്‍ഡാണ്. ജയിലിലെ മറ്റുള്ള തടവുകാര്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം ഉണ്ടാകില്ല. സെല്ലില്‍ പ്രവേശിപ്പിച്ച സല്‍മാനോട് എതെങ്കിലും തരത്തില്‍ അസ്വസ്ഥകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലീസ് സഹായം തേടാമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രശ്നമൊന്നുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടിയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം രാത്രി ധരിക്കാന്‍ നൈറ്റ് ഡ്രസും, അടിവസ്ത്രങ്ങളും ടൂത്ത് ബ്രഷും വേണമെന്ന് സല്മാന് ആവശ്യപ്പെട്ടിരുന്നതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ചന്നേ കി ദാല്‍
സിനിമാ താരങ്ങള്‍ എന്തൊക്കെ തെറ്റ് ചെയ്താലും അവര്‍ എന്നും ചിലര്‍ക്ക് താരങ്ങള്‍ തന്നെയാവും. ജയിലില്‍ എത്തിയ സല്മാന് ഖാനെ ആദ്യം വരവേറ്റത് ഓട്ടോഗ്രാഫിനായി അടികൂടുന്ന ഹോം ഗാര്‍ഡുകളായിരുന്നു. അതേസമയം കൂപ്പുകൈയ്യുമായി തന്നെ പോകാന്‍ അനുവദിക്കണമെന്നായിരുന്ന സല്‍മാന്റെ പ്രതികരണം. ജയിലിലെ സ്ഥിരം ഭക്ഷണമായ പരിപ്പും കടലയും ഗോപി സബ്ജിയും ചപ്പാത്തിയും തന്നെയാണ് സല്‍മാനും നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാകക്കി. എന്നാല്‍ സാധാരണ തടവുപുള്ളികളെ പോലെ നടനെ ജയിലില്‍ കൈകാര്യം ചെയ്യാന്‍ ആകില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേകിച്ച് സല്മാന് നേരെ നേരത്തെ വധഭീഷണി മുഴക്കിയ ലോറന്‍സ് ഭിഷ്ണോയി ഉള്‍പ്പെടെയുള്ളവര്‍ ഇതേ ജയിലില്‍ ഉള്ള സാഹചര്യത്തില്‍.താരത്തിന് പ്രത്യേക സുരക്ഷ ജയിലില്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷ
'ഹം സാത്ത് സാത്ത് ഹേൻ' എന്ന സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിലെത്തിയ ബോളിവുഡ് താരങ്ങൾ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 1998 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാൻ ഖാന് പുറമേ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനാൽ ഇവർ നാല് പേർക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍ സല്മാന് ഒഴികെ മറ്റ് മൂന്ന് പേര് കോടതി വെറുതേ വിട്ടു. കേസില്‍ സല്‍മാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications