ദര്ശന് തൊഴിച്ചത് രേണുകസ്വാമിയുടെ സ്വകാര്യ ഭാഗത്ത്; പവിത്ര ചെരുപ്പ് വച്ച് അടിച്ചു, കുറ്റം ചുമത്തി കോടതി
രേണുകസ്വാമി കൊലപാതക കേസില്‍ നടന് ദര്ശന്, സഹപ്രവര്‍ത്തക പവിത്ര ഗൗഡ, മറ്റു 15 പ്രതികള്‍ എന്നിവര്‍ക്കെതിരെ കോടതി കുറ്റംചുമത്തി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി സംഘടിക്കല്‍ എന്നീ കുറ്റങ്ങളാണ് നടനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ വിചാരണ നവംബര്‍ 10ന് ആരംഭിക്കുമെന്ന് ബെംഗളൂരു 64ാം സെഷന്‍സ് കോടതി വ്യക്തമാക്കി.
ചിത്രദുര്‍ഗ സ്വദേശിയായ 33കാരന് രേണുകസ്വാമിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. നടന് ദര്‍ശന്റെ ആരാധകനായിരുന്നു രേണുകസ്വാമി. ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 9നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അയച്ച മോശം മെസ്സേജ് ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പറയപ്പെടുന്നത്.

ദര്ശനനും പവിത്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. പവിത്രയ്ക്ക് മോശം സന്ദേശം അയച്ചത് ദര്ശന് പിടിച്ചില്ല. അത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ കാരണമായി എന്ന് പോലീസ് പറയുന്നു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന വേളയില്‍ കോടതിയില്‍ നിറയെ ആള്‍ക്കൂട്ടമായിരുന്നു. ഇതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരെ പോലും പുറത്താക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഇത്രയും പേര് ഇവിടെയുള്ളപ്പോള്‍ എങ്ങനെയാണ് കുറ്റചുമത്തല്‍ നടപടികള്‍ പുരോഗമിക്കുക എന്ന് ജഡ്ജി ഐപി നായിക് ചോദിച്ചു. ഇനിയും ആള്‍ക്കൂട്ടം വരികയാണെങ്കില്‍ വിചാരണ നടപടികള്‍ നീട്ടിവയ്ക്കുമെന്നും വേണ്ടിവന്നാല്‍ രഹസ്യവിചാരണ നടത്തേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചു. എല്ലാവരെയും പുറത്താക്കിയ ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എല്ലാ പ്രതികളും ഹാജരായിരുന്നു. എല്ലാവരും കുറ്റം നിഷേധിച്ചു.
രേണുകസ്വാമി നേരിട്ടത് ക്രൂര പീഡനം, മര്‍ദ്ദനം
പവിത്ര ഗൗഡയാണ് കേസിലെ ഒന്നാം പ്രതി. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ആളൊഴിച്ച കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രം. രേണുകസ്വാമിയെ മര്‍ദ്ദിച്ച് പാന്റ് വലിച്ചൂരിയത് ദര്ശന് ആണെന്നും ശേഷം സ്വകാര്യ ഭാഗത്ത് മര്‍ദ്ദിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പവിത്ര ചെരുപ്പ് കൊണ്ട് രേണുകസ്വാമിയെ അടിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
ക്രൂരമായ മര്‍ദ്ദനമാണ് മരണത്തിന് കാരണം. വ്യാജമായി കുറ്റം ഏറ്റെടുക്കാന്‍ ചിലര്‍ രംഗത്തുവന്നിരുന്നു. കേസില്‍ മൊത്തം 17 പ്രതികളാണുള്ളത്. കുറ്റം ചുമത്തിയ നടപടികള്‍ പൂര്‍ത്തിയായതോടെ ഇനി വിചാരണയിലേക്ക് കടക്കും. നവംബര്‍ പത്ത് മുതലാണ് വിചാരണ ആരംഭിക്കുക. ദര്‍ശനെയും പവിത്രയെയും മറ്റു ഏഴ് പ്രതികളെയും ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
പ്രമുഖ കന്നഡ നടന് കേസില്‍ അറസ്റ്റിലായത് കര്‍ണാടകയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങാനുള്ള ദര്‍ശന്റെ എല്ലാ ശ്രമവും വിഫലമായതോടെ അയാള്‍ ജയിലില്‍ തുടരുകയാണ്. മാത്രമല്ല, ജയിലിലെ ഭക്ഷണം മോശമാണെന്നും ഉറങ്ങാന്‍ പറ്റുന്നില്ലെന്നും ദര്ശന് കോടതിയെ അറിയിച്ചിരുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കണമെന്നും കോടതിയോട് ദര്ശന് ആവശ്യപ്പെട്ടിരുന്നു.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications