വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ബുധനാഴ്ച പാര്‍ലമെന്റിൽ അവതരിപ്പിച്ചേക്കും
ഡൽഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇന്ന് വൈകീട്ട് ചേർന്ന യോഗത്തിലായിരുന്നു നിർണായക തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭയിലും രാജ്യസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് ബിൽ. ബിൽ പ്രത്യേക സമ്മേളനത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന സുപ്രധാന ബില്ലുകൾ സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ യോഗത്തിൽ ചർച്ച നടക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. യോഗ ശേഷം പ്രത്യേക വാർത്താസമ്മേളനം സർക്കാർ വിളിച്ച് ചേർത്തേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ പതിവ് വാർത്താസമ്മേളനം ഇത്തവണ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബിൽ ബുധനാഴ്ച അവതരിപ്പിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1996 സെപ്റ്റംബറിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. പിന്നീട് വാജ്പേയ് സർക്കാരിന്റെ കാലത്തും ബിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.1999, 2002, 2003 വർഷങ്ങളിൽ ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കപ്പെട്ടു. കോൺഗ്രസും ബി ജെ പിയും ഇടതുപാർട്ടികളും പിന്തുണച്ചിരുന്നുവെങ്കിലും വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചില്ല. 2010 ബിൽ രാജ്യസഭയിൽ പാസാക്കിയിരുന്നുവെങ്കിലും ലോക്സഭയിൽ നിലംതൊട്ടില്ല. അതേസമയം ബിൽ പാസാക്കണമെന്നാണ് പ്രതിപക്ഷപാർട്ടികളും ബി ജെ പി സഖ്യ കക്ഷികളും കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പല സുപ്രധാന ബില്ലുകളും സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സമ്മേളനത്തിൽ പല ചരിത്രപരമായ തീരുമാനങ്ങളും ഉണ്ടാകുമെന്ന് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഈ സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുടെ കാര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
വനിത സംവിരണ ബില്ലിനോടൊപ്പം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റുന്നതിനുള്ള ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയ വിവാദപരമായ ബില്ലുകളും അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ. അതേസമയം നാളെ ഉച്ചയ്ക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ സമ്മേളനം ചേരുക. ആദ്യ സമ്മേളനത്തിൽ 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications