ജെഡിയുവും ആർജെഡിയും ഉടന്‍ ലയിക്കും: ലാലു എന്നോട് പറഞ്ഞു, വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ ആർജെഡിയും ലയനത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
ഇന്ത്യൻ ബ്ലോക്കിലെ എല്ലാ ഘടകകക്ഷികളും ജനുവരിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന കുമാറിന്റെ നിർദേശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം.
"ഞാൻ ലാലു ജിയുമായി വ്യക്തിപരമായ സമവാക്യങ്ങൾ പങ്കിടുന്നു. എനിക്ക് പരസ്യമായി വെളിപ്പെടുത്താൻ കഴിയാത്ത പലതും അദ്ദേഹം എന്റെ ചെവിയിൽ മന്ത്രിച്ചു. എന്നാൽ ജെ ഡി യു ഉടൻ ആർ ജെ ഡിയിൽ ലയിക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. അതിനാൽ, സീറ്റ് പങ്കിടൽ ഉണ്ടാകില്ല," കേന്ദ്ര മന്ത്രി പറഞ്ഞു. അടുത്തിടെ അവസാനിച്ച പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും ഇന്ത്യാ ബ്ലോക്ക് മീറ്റിൽ പങ്കെടുത്ത് ലാലു പ്രസാദ് യാദവും ദല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് ഒരേ വിമാനത്തിലായിരുന്നു മടങ്ങിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ബീഹാറിൽ മുഖ്യമന്ത്രിയാക്കേണ്ട സമയമായി എന്ന് ലാലു പ്രസാദ് യാദവ് വിമാനത്തില്‍ വെച്ച് എന്നോട് പറഞ്ഞിരുന്നുവെന്നും അവകാശപ്പെട്ടു. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ലാലു പ്രസാദ് യാദവ് രംഗത്ത് വന്നു. "കുറച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തീവ്രമായ ശ്രമത്തിൽ അതിരുകടന്ന പ്രസ്താവനകൾ നടത്താനാണ് സിംഗ് ഇഷ്ടപ്പെടുന്നത്. അസാധാരണമായ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ആരും അദ്ദേഹത്തെ ശ്രദ്ധിക്കില്ല." അദ്ദേഹം പറഞ്ഞു.
ജെ ഡി യു പ്രസിഡന്റ് രാജീവ് രഞ്ജൻ സിംഗ് ലാലനോട് പാർട്ടി ആർ ജെ ഡിയിൽ ലയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദിച്ചപ്പോഴും സമാനമായ പ്രതികരണമാണ് നടത്തിയത്. "നമുക്ക് ഗിരിരാജ് സിങ്ങിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട് ആവശ്യമില്ല. അദ്ദേഹം ഒരു ടിആർപി മോളറാണ്. അദ്ദേഹത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കും," രാജീവ് രഞ്ജൻ സിംഗ് ലാലന്‍ പറഞ്ഞു.
അതേസമയം നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ ചില തർക്കങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ലാലൻ സിംഗിനും ലാലു പ്രസാദിനും ഇടയില്‍ ശക്തമായ ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതാണ് ലയന സാധ്യത എന്നതിലേക്ക് ബി ജെ പി നേതാവ് വിരല്‍ ചൂണ്ടിയതും. എന്നാല്‍ സീറ്റ് വിഭജന പ്രക്രിയയ്ക്ക് മുന്നോടിയായി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി തങ്ങളുടെ എതിരാളികൾ ഇത് വ്യാജ പ്രചരണം നടത്തുകയാണെന്ന് ജെ ഡി യു, ആർ ജെ ഡി നേതാക്കള്‍ പറയുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications