Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം, കന്‍വര്‍ യാത്രയില്‍ കടയുടമകള്‍ക്ക് നിര്‍ദേശവുമായി യുപി പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കന്‍വര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ കടകള്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന പോലീസിന്റെ നിര്‍ദേശം വിവാദത്തില്‍. വിവേചനത്തോടെ ആളുകളെ കാണാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വംശീയവെറിയുമായും, ഹിറ്റ്‌ലറുടെ ജര്‍മനിയിലെ നയങ്ങളുമായിട്ടാണ് പ്രതിപക്ഷം പോലീസിന്റെ തീരുമാനത്തെ താരതമ്യം ചെയ്തിരിക്കുന്നത്.

ശിവഭക്തര്‍ നത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ്‌ കന്‍വര്‍ യാത്ര. ജൂലായ് 22നാണ് ഈ യാത്ര ആരംഭിക്കുന്നത്. മതപരമായ പരിപാടികള്‍ക്കിടെ ഉണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ കടകളെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിക്കണമെന്ന് മുസഫര്‍നഗര്‍ പോലീസ് പറഞ്ഞു.

kanwar-yatra

കന്‍വര്‍ യാത്രക്കയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ധാബകള്‍, ചെറു കടകള്‍ എന്നിവയോടെല്ലാം കടയ്ക്ക് മുന്നില്‍ ഉടമകളുടെ പേരോ അതല്ലെങ്കില്‍ നടത്തിപ്പുകാരുടെ പേരോ പരസ്യമായി തന്നെ പ്രസിദ്ധീകരിക്കണം. 240 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളുടെ ഉടമകളുമാണ് പേര് വെളിപ്പെടുത്തിയത്.

ആരോപണങ്ങളെ എല്ലാം തടയാനാണ് ലക്ഷ്യം. കട ഉടമകള്‍ ഇത് പാലിക്കാന്‍ തയ്യാറാണെന്ന് സീനിയര്‍ മുസഫര്‍നഗര്‍ എസ്പി അഭിഷേക് പറഞ്ഞു. യാത്രകള്‍ക്ക് ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനോ, ആരോപണങ്ങള്‍ ഉയരാതിരിക്കാനോ ആണ് ഇങ്ങനെ ഒരു തീരുമാനമെന്ന് എസ്പി പറഞ്ഞു.

മുസ്ലീം കടകളില്‍ നിന്ന് സാധനങ്ങള്‍ കന്‍വരിയകള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പ്രഖ്യാപനമെന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വംശീയവെറിയും, ഹിറ്റ്‌ലറുടെ ജര്‍മനിയിലെ ജൂതരെ ബഹിഷ്‌കരിച്ചതും ഇത്തരത്തിലാണെന്ന് ഒവൈസി ആരോപിച്ചു.

അബദ്ധത്തില്‍ പോലും മുസ്ലീങ്ങള്‍ നടത്തുന്ന കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എന്തിനാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ ചോദിച്ചു.

കടകള്‍ക്ക് മാത്രമല്ല വാഹനങ്ങളും ഉടമകളും പേര് പ്രദര്‍ശിപ്പിക്കണം. എന്തിനാണിത്? നാസി ജര്‍മനിയില്‍ ഇത്തരം ചില വിഭാഗക്കാരുടെ വീടുകളും കടകളും അടയാളപ്പെടുത്തി വെക്കാറുണ്ടായിരുന്നുവെന്നും ജാവേദ് അക്തര്‍ പറഞ്ഞു. അതേസമയം നിര്‍ദേശം വിവാദമായതോടെ യുപി പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

മതപരമായ വിവേചനം ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് കൃത്യമായ സൗകര്യമൊരുക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു. ശ്രാവണ മാസത്തിലെ കന്‍വര്‍ യാത്രയില്‍ വലിയ അളവില്‍ വിശ്വാസികള്‍ പശ്ചിമ യുപി വഴി ഹരിദ്വാറിലെത്തി ജലം ശേഖരിക്കുകയും, മുസഫര്‍നഗര്‍ വഴി കടന്നുപോവുകയുമാണ് ചെയ്തിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+