യുപിഎ സർക്കാരിന്റെ കാലത്തും നിരീക്ഷണം ശക്തം; പ്രതിമാസം നിരീക്ഷിച്ചത് 9000 ഫോണുകൾ വരെ
ദില്ലി: രാജ്യത്തെ ഏത് പൗരന്റെയും കംപ്യൂട്ടറും സ്മാർട്ട് ഫോണുകളു അവരുടെ അനുമതിയില്ലാതെ പരിശോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര അരക്ഷിതനായ ഏകാധിപതിയാണെന്ന് ഈ തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങൾക്ക് മുമ്പിൽ തെളിയിച്ചുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചത്.
എന്നാൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ യുപിഎ സർക്കാരും ഒട്ടും പിറകില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതൽ 9000 വരെ ഫോൺ കോളുകളും 300 മുതൽ 500 വരെ ഇ-മെയിൽ അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

വിവരാവകാശ രേഖ
പ്രോസൻജിത് മൊണ്ടെൽ എന്നയാളുടെ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2013 ഓഗസ്റ്റ് ആറിന് നൽകിയ മറുപടിയിലാണ് യുപിഎ സർക്കാരിന്റെ കാലത്ത് ഇത്രയധികം ഫോണുകളും ഈ മെയിലുകളും നിരീക്ഷിക്കാൻ ഉത്തരവിട്ടിരുന്നതായി വ്യക്തമായത്. മാസത്തിൽ ശരാശരി 7500 മുതൽ 9000 ഫോൺ കോളുകളും നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നതായി മറുപടിയിൽ പറയുന്നു.

ഫോൺ ചോർത്താൻ അവകാശം
സ്വാമി അമൃതാനന്ദ് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയിൽ കേന്ദ്ര ഇന്റലിജൻസ് വകുപ്പ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ആദായ നികുതി വകുപ്പ് തുടങ്ങിയ 9 ഏജൻസികൾക്ക് നിയമവിധേയമായി ഫോണുകളും ഈ-മെയിൽ സന്ദേശങ്ങളും നിരീക്ഷിക്കാൻ അധികാരമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. 2013 ഡിസംബർ 24ന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്രത്തിന്റെ ഉത്തരവ്
വ്യക്തികളുടെ കംപ്യൂട്ടറും ഫോണും പരിശോധിക്കാൻ പത്ത് അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുതിയ ഭേദഗതി അനുസരിച്ച് സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളിലും ഫോണിലും കടന്നുകയറി ശേഖരിച്ചിട്ടുളളതും കൈമാറ്റം ചെയ്തിട്ടുള്ളതുമായ ഡേറ്റകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയും.

രാജ്യ സുരക്ഷയ്ക്കായി
രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം, യുപിഎ സർക്കാരിൻരെ കാലത്തെ ഉത്തരവ് ആവർത്തിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചിരുന്നു. ഉത്തരവിനെ തുടർന്ന് ശക്തമായ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടലാണ് ഉണ്ടായത്.

വിമർശിച്ച് കോൺഗ്രസ്
വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് സർക്കാർ നടപടിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യത്ത് പോലീസ് രാജ് നടപ്പിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു വിമർശനം. എന്നാൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങൾ.

അരക്ഷിതനായ പ്രധാനമന്ത്രി
ഇന്ത്യയെ പോലീസ് നിയന്ത്രണത്തിലുള്ള രാജ്യമാക്കി മാറ്റിയാൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. ഈ തീരുമാനത്തിലൂടെ അരക്ഷിതനായ ഏകാധിപതിയാണ് താങ്കളെന്ന് നൂറു കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് കാട്ടിക്കൊടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരിഹസിച്ചത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications