ഉത്തരാഖണ്ഡില്‍ കനത്ത മഴക്കൊപ്പം ഭൂകമ്പവും; ജനങ്ങള്‍ ആശങ്കയില്‍, മണ്ണിടിച്ചിലും തുടരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ( എന്‍ സി എസ് ) അറിയിച്ചു. ഞായറാഴ്ച രാത്രി 9:09 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അക്ഷാംശം 30.60 വടക്ക്, രേഖാംശം 79.45 കിഴക്ക്, 5 കിലോമീറ്റര്‍ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും ഇടയിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ജോഷിമഠ് പട്ടണത്തില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് എന്‍ സി എസ് വ്യക്തമാക്കി. ഞായറാഴ്ച അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഭൂചലനമുണ്ടായതായി എന്‍സിഎസ് ഡാറ്റ സൂചിപ്പിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 ഉം പാക്കിസ്ഥാനില്‍ റിക്ടര്‍ സ്കെയിലില്‍ 4.7 ഉം തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത് എന്ന് എന്‍ സി എസ് ഡാറ്റ സൂചിപ്പിക്കുന്നു. ലഡാക്കിലെ ലേ പട്ടണത്തില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഇത്. ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അക്ഷാംശം 36.10 വടക്ക്, രേഖാംശം 74.81 കിഴക്ക്, 150 കിലോമീറ്റര്‍ ആഴത്തിലായിരുന്നു.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് വലയുന്ന സമയത്താണ് ഭൂചലനം എന്നത് ആശങ്കയുണ്ടാക്കുന്നു. ഉത്തരാഖണ്ഡിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജൂലൈ 10 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായറാഴ്ച ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ചമോലി ജില്ലയിലെ കര്ണപ്രയാഗില് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മലഞ്ചെരുവില്‍ നിന്ന് വീണ പാറക്കല്ലുകളില്‍ ഇടിച്ച് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് തീര്‍ഥാടകര്‍ മരിച്ചു. ജോഷിമഠിന് സമീപം വിഷ്ണു പ്രയാഗിലെ അളകനന്ദയും മറ്റ് നദികളും കരകവിഞ്ഞൊഴുകി. അതേസമയം, ഋഷികേശിലെ ഗംഗാ നദിയിലെ ജലനിരപ്പ് ഞായറാഴ്ച വര്‍ധിച്ചതിനാല്‍ സംസ്ഥാന ദുരന്തനിവാരണ സേന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
'ജലനിരപ്പ് ഉയരുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. ഭരണകൂടവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഞങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. പൊലീസും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നദീതീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നു', ഡെറാഡൂണിലെ പോലീസ് സൂപ്രണ്ട് (റൂറല്‍) എഎന്‍ഐയോട് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications