Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? എൻഡിഎയിൽ സജീവ ചർച്ച..നഖ്വിയും പരിഗണനയിൽ

ദില്ലി; ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി ആരെത്തുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബി ജെ പിയിൽ സജീവം.ഇത്തവണ മുസ്ലീം സമുദായത്തിൽ നിന്നുള്ള നേതാക്കൾ ഉപരാഷ്ട്രപതി സ്ഥാനത്ത് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം മുഖമായ മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

1

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക. വെങ്കയ്യ നായിഡുവിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യം ബി ജെ പിയിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് വീണ്ടും ഒരു ടേം കൂടി നൽകുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. സുപ്രധാന ഭരണഘടന പദവിയിലേക്ക് ഒരു മുസ്ലീം സമുദായാംഗത്തെ കൊണ്ടുവന്ന് ഇപ്പോഴത്തെ രാഷ്ട്രീയ തിരിച്ചടികളിൽ നിന്ന് മുഖം രക്ഷിക്കുകയെന്ന തന്ത്രം പയറ്റാനാണ് ബി ജെ പി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.

2

ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഗൾഫ് നാടുകൾ ഉൾപ്പെടെ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.തീവ്രശ്രമങ്ങൾക്കൊടുവിലായിരുന്നു ഈ അതൃപ്തികൾ ഒരു പരിധി വരെ പരിഹരിക്കാൻ ബി ജെ പിക്ക് കഴിഞ്ഞത്. മുസ്ലീം നേതാവിനെ ഉപരാഷ്ട്രപതിയാക്കി ഈ പരിക്കുകൾ പരിഹരിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നഖ്വിയുടേയും ആരിഫ് ഖാന്റേയും പേരുകൾ ബി ജെ പി പരിഗണിക്കുന്നത്.

3

ബിജെപിയുടെ ഹിന്ദുത്വ നിലപാടുകൾക്ക് ഉൾക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാൻ. 2019 മുതൽ കേരള ഗവർണർ ആയി പ്രവർത്തിച്ചു വരുന്ന ആരിഫ് ഖാൻ ബി ജെ പി-ആർ എസ് എസ് നേതൃത്വങ്ങൾ അഭിമതൻ കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. നേരത്തേ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ആരിഫ് ഖാൻ ഇക്കാര്യം തള്ളി കളിഞ്ഞിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളോട് ആരിഫ് ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

4

അതേസമയം ആരിഫ് ഖാൻ അല്ലെങ്കിൽ നഖ്വിയ്ക്ക് നറുക്ക് വീഴുമോയെന്ന ചർച്ചയും ഉയരുന്നുണ്ട്. മുക്താര്‍ അബ്ബാസ് നഖ്‌വി നിലവില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയാണ്. നേരത്തേ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാൻ ബി ജെ പി തയ്യാറായിരുന്നില്ല. തുടർന്ന് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. എംപി സ്ഥാനം ഇല്ലാത്തതിനാൽ ആറ് മാസം കൂടിയെ നഖ്വിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകു. നഖ്‌വിയുടെ രാജ്യസഭാംഗ കാലാവധി ജുലൈ ഏഴിനാണ് പൂർത്തിയാകുന്നത്.എന്തായാലും നേതൃത്വം ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.

5

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളും കൂടിയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.അതുകൊണ്ട് തന്നെ എംപിമാരുടെ വോട്ടുകളുടെ മൂല്യം കണക്കാക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് എളുപ്പം വിജയിക്കാം.
ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജുലൈ അഞ്ചിന് വിഞ്ജാപനം പുറപ്പെടുവിക്കും.

https://malayalam.oneindia.com/photos/malavika-mohan-new-look-goes-viral-oi83650.html

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+