എന്താണ് അഗ്നിപഥ്, ആരാണ് അഗ്നിവീരർ; 4 വർഷം മാത്രം സൈനിക സേവനം, നേട്ടങ്ങളും കോട്ടങ്ങളും
ദില്ലി: സായുധ സേനയിൽ സൈനികരെ ഹ്രസ്വകാലത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. എന്നാൽ സർക്കാറിന്റെ ഈ നീക്കം കേന്ദ്ര സായുധ പോലീസ് സേനയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് സൈന്യവുമായി ബന്ധപ്പെട്ടവരും മറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സൈനികരെ കരാർ അടിസ്ഥാനത്തിൽ നാലുവർഷത്തേക്ക് റിക്രൂട്ട് ചെയ്യാനാണ് പദ്ധതി നിർദ്ദേശിക്കുന്നത്. പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന സെലക്ഷൻ പ്രക്രിയയുടെ ഒരു പ്രധാന പരിഷ്‌കരണമായിട്ടാണ് പുതിയ പദ്ധതി വിലയിരുത്തപ്പെടുന്നത്. 17.5 നും 21 നും ഇടയിൽ പ്രായമുള്ള 46,000 സൈനികരെ മൂന്ന് സൈനിക വിഭാഗങ്ങളിലേക്കും റിക്രൂട്ട് ചെയ്യാൻ അഗ്നിപഥ് സഹായിക്കും.

നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷം, സായുധ സേന കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന സംഘടനാ ആവശ്യകതകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ നിർദ്ദിഷ്ട ബാച്ചിന്റെയും 25% പേരെ സ്ഥിര സേവനത്തിനായി നിലനിർത്താൻ സ്കീം വ്യവസ്ഥ ചെയ്യുന്നു. പുതിയ സ്കീമിന് കീഴിലുള്ള നാല് വർഷത്തെ കാലാവധിയിൽ ആറ് മാസം മുതൽ എട്ട് മാസം വരെ പരിശീലനം ഉൾപ്പെടും.
കറുപ്പില്‍ ഏഴഴക് വിടർത്തിയ മീരാ നന്ദന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കരസേനയിലോ നാവികസേനയിലോ വ്യോമസേനയിലോ ഉള്ള നാല് വർഷത്തെ സേവനത്തിന് ശേഷം കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് 'അഗ്നിവീർസ്' എന്നറിയപ്പെടുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റുകൾക്ക് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിട്ടുണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (എസ്എസ്ബി), നാഷണൽ സെക്യൂരിറ്റി ഗാർഡ്, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയാണ് കേന്ദ്ര സായുധ പോലീസ് സേനയില്‍ ഉള്‍പ്പെടുന്നത്.

അഗ്നിപഥ് പദ്ധതിയ്ക്ക് കീഴിൽ നിയമിക്കപ്പെടുന്ന അഗ്നിവീരന്മാരുടെ ഭാവി ജോലി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സൈനികേതര മേഖലയിലെ വിവിധ ജോലികൾക്കായി അവരെ സജ്ജരാക്കുന്നതിനും പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് അവർക്ക് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി മൂന്ന് വർഷത്തെ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദ തല പ്രോഗ്രാം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ട്.

ഇഗ്നോ രൂപകല്പന ചെയ്ത് നടപ്പിലാക്കുന്ന ഈ പ്രോഗ്രാമിന് കീഴിൽ, ബിരുദത്തിന് ആവശ്യമായ 50 % മാർക്ക് അഗ്നിവീരന്മാർക്ക് ലഭിച്ച സാങ്കേതിക, സാങ്കേതികേതര നൈപുണ്യ പരിശീലനത്തിൽ നിന്നായിരിക്കും. ബാക്കി 50 % ഭാഷകൾ, സാമ്പത്തിക ശാസ്ത്രം, ഗണിതം, വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പഠനങ്ങൾ, പരിസ്ഥിതി പഠനങ്ങൾ, ഇംഗ്ലീഷിലെ ആശയവിനിമയ വൈദഗ്ധ്യം എന്നീ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മറ്റ് കോഴ്‌സുകളിൽ നിന്നുമായിരിക്കും.

ഈ പ്രോഗ്രാം യുജിസി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് / നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായും സമന്വയിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം എക്സിറ്റ് പോയിന്റുകൾക്കുള്ള വ്യവസ്ഥയും ഇതിലുണ്ട് - ഒന്നാം വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിപ്ലോമ മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കുമ്പോൾ ബിരുദം എന്നിങ്ങനെ ലഭിക്കും.
അതേസമയം, സൈന്യത്തിന്റെ മരണമണി മുഴക്കുന്നതാണ് പദ്ധതിയെന്നാണ് സൈനിക നടപടികളുടെ ചുമതലയുണ്ടായിരുന്ന ലെഫ്. ജനറൽ വിനോദ് ഭാട്യഉള്‍പ്പടേുള്ളവർ വ്യക്തമാക്കുന്നത്. പുതിയ റിക്രൂട്ട്‌മെന്റ് രീതി സിഖ്, ജാട്ട്, ഗൂർഖ തുടങ്ങിയ സിംഗിൾ ക്ലാസ് റജിമെന്റുകള്‍ ഇല്ലാതാക്കുമെന്നാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങും ചൂണ്ടിക്കാട്ടുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications