നിശ്ചയിച്ചുറപ്പിച്ചതിനേക്കാള് നാല് ദിവസം മുന്‍പ് പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ചത് എന്തിന്?
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അപ്രതീക്ഷിതമായാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 12 നായിരുന്നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ നാല് ഷെഡ്യൂള്‍ ചെയ്തതിന് നാല് ദിവസം മുന്പെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയത്.
ഇത് ഏഴാം തവണയാണ് പാര്‍ലമെന്റ് നിശ്ചിത തീയതിക്ക് മുമ്പായി പിരിയുന്നത്. എന്നാല്‍ ഇത്തവണ നിയമനിര്‍മ്മാണ അജണ്ടയുടെ ഭൂരിഭാഗവും പൂര്‍ത്തിയായതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാക്കിയുള്ള അഞ്ച് ദിവസങ്ങളില്‍ രണ്ട് ദിവസം അവധിയുണ്ടെന്ന് പല എം പിമാരും സര്‍ക്കാരിനോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

മുഹറം ഓഗസ്റ്റ് 9 നും രക്ഷാബന്ധന് ഓഗസ്റ്റ് 11 നും ആണ്. ഈ രണ്ട് ദിവസം സഭ സമ്മേളിക്കില്ല. ഉത്സവങ്ങള്‍ക്ക് മുന്നോടിയായി എം പിമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിയമനിര്‍മ്മാണ അജണ്ടയുടെ ഭൂരിഭാഗവും പൂര്‍ത്തിയായതിനാല്‍, സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന അംഗങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കേണ്ടിയിരുന്ന നാലാഴ്ചകളില്‍ ഒന്ന് മാത്രമാണ് ഫലപ്രദമായി കാര്യങ്ങള്‍ നടന്നത്. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെച്ചൊല്ലിയുള്ള ബഹളം കാരണം ആദ്യ രണ്ടാഴ്ചകളില്‍ ഒന്നും നടത്താനായിരുന്നില്ല. ലോക്സഭ 16 ദിവസം യോഗം ചേര്‍ന്ന് ഏഴ് നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയതായി സഭ നിര്‍ത്തിവെക്കുന്നതിന് മുമ്പ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
രാജ്യസഭ 38 മണിക്കൂറോളം നടന്നതായി സ്ഥാനമൊഴിഞ്ഞ ചെയര്മാന് വെങ്കയ്യ നായിഡു രാജ്യസഭയില്‍ പറഞ്ഞു. തടസങ്ങള്‍ കാരണം 47 മണിക്കൂറിലധികം നഷ്ടമായി. എന്നാല്‍ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറക് ഒബ്രിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
തുടര്‍ച്ചയായ ഏഴാം തവണയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറയ്ക്കുന്നത്. പാര്‍ലമെന്റിനെ പരിഹസിക്കുന്നത് നിര്‍ത്തുക. അതിന്റെ പവിത്രതയ്ക്കായി ഞങ്ങള്‍ പോരാടും, ഈ മഹത്തായ സ്ഥാപനത്തെ ഗുജറാത്ത് ജിംഖാനയാക്കുന്നതില് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും തടയും, എന്ന് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും സമ്മേളനങ്ങളില്‍, സമയക്കുറവ് ചൂണ്ടിക്കാട്ടി തങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി പ്രതിപക്ഷം ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications