അഗ്നിവീരന്മാരുടെ ഭാവി സുരക്ഷിതമാക്കും; പദ്ധതിയെ പിന്തുണച്ച് ഡോവല്‍, പ്രധാനമന്ത്രിക്ക് അഭിനന്ദനം
ദില്ലി: അഗ്നിപഥ് പദ്ധതിയെച്ചൊല്ലി വ്യാപകമായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പദ്ധതിക്ക് പിന്തുണയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെ പൂര്‍ണമായി പിന്തുണച്ചുവെന്ന് മാത്രമല്ല, പദ്ധതി പിന്‍വലിക്കുന്നത് അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തെ സുരക്ഷിതവും ശക്തവുമാക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ രാഷ്ട്രീയ ധൈര്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സായുധസേനയില്‍ നാല് വര്‍ഷം സേവനമനുഷ്ഠിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്ന വൈദഗ്ധ്യവും അച്ചടക്കവും പരിഗണിച്ച് അഗ്നിവീരന്മാരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് ഡോവല്‍ പറഞ്ഞു. നമുക്ക് വേണ്ടത് യുവാക്കളും യോഗ്യരും ചടുലരുമായ ഒരു സൈന്യത്തെയാണ്'. 'സായുധസേനയിലും പ്രതിഫലിപ്പിക്കേണ്ട ഒരു യുവജനസംഖ്യ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക
അഗ്നിപഥ് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. അതിനെ ഒരു വീക്ഷണകോണില്‍ നിന്ന് നോക്കേണ്ടതുണ്ട്. 2014ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നപ്പോള്‍, ഇന്ത്യയെ എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങളില്‍ ചില കോച്ചിംഗ് സെന്ററുകള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പ്രതികളെ തിരിച്ചറിഞ്ഞു, കൃത്യമായ അന്വേഷണത്തിന് ശേഷം ഇതിന് പിന്നിലെ ശക്തികള്‍ ആരാണെന്ന് നമുക്ക് പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ബീഹാറില്‍ വ്യാപക ആക്രമമാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ അതൃപ്തി ബി ജെ പി തുറന്നുപറഞ്ഞു. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി തുടര്‍ന്നുപോകും. ആര് ജെ ഡി ഗുണ്ടകള്‍ ബി ജെ പി നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അദഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സംസ്ഥാന അധ്യക്ഷന്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ചിരുന്നു. ബി ജെ പി എം എല്‍ എയുടെ കാറുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ നില തൃപ്തികരമാണ്. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ബി ജെ പിയുടെ തീരുമാനം.
Recommended Video
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications