ജന്‍ധന്‍ അക്കൗണ്ട് കണ്ട് കണ്ണു തള്ളി; മോദിയ്ക്കുള്ള യുവതിയുടെ കത്ത് വൈറലാവുന്നു
ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല
ഗാസിയാബാദ്: ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ നിക്ഷേപിച്ചതായി കാണിച്ച് പ്രധാനമന്ത്രിയ്ക്ക് യുവതിയുടെ കത്ത്. മീററ്റിലെ ഒരു ബാങ്കിലുള്ള അക്കൗണ്ടിലാണ് നൂറ് കണ്ടെത്തിയതെന്നും ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കുന്നില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ശീതള്‍ യാദവ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുള്ളത്.
പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യറാവുകയോ പ്രതിവിധികള്‍ നിര്ദേശിക്കാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയ്ക്ക് നേരിട്ട് കത്തയയ്ക്കുന്നതിനുള്ള തീരുമാനത്തിലെത്തുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാരദ റോഡ് ബ്രാഞ്ചില്‍ ശീതളിന്റെ പേരിലുള്ള ജന്‍ധന്‍ യോജന അക്കൗണ്ടില്‍ 100 കോടി രൂപ കണ്ടെത്തിയതായി കാണിച്ച് ഭര്‍ത്താവ് സിലേന്ദര്‍ സിംഗാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുള്ളത്.

എടിഎമ്മില്‍
ഡിസംബര്‍ 18ന് വീടിന് സമീപത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം പിന്വലിക്കാനെത്തിയപ്പോള് ബാങ്ക് അക്കൗണ്ടിലുള്ള തുക കണ്ട് ഞട്ടിയെന്നും പ്രധാനമന്ത്രിയ്ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ അക്കൗണ്ടില്‍ 99,99,99,394 രൂപയാണ് ഉള്ളതെന്നും കത്തില്‍ പറയുന്നു.

കത്തില്‍ പറയുന്നു
ബാങ്ക് അക്കൗണ്ടിലുള്ള തുക കണ്ട് ഞെട്ടിയതോടെ എടിഎമ്മിന് മുമ്പിലെ ക്യൂവില്‍ നില്‍ക്കുന്നയാളെ വിളിച്ച് തുക സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രിയ്ക്കുള്ള കത്തില്‍ പറയുന്നു. മറ്റൊരു എടിഎം കൗണ്ടറിലെത്തി ബാലന്‍സ് തുക പരിശോധിച്ച ശേഷമാണ് യുവതി വീട്ടിലേയ്ക്ക് മടങ്ങിയത്.

ബാങ്ക് അധികൃതര്‍
ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിയ്ക്കാന്‍ രണ്ട് ദിവസമായി ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും പരാതി സ്വീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് യുവതിയുടെ പരാതി.

ബാങ്ക് അക്കൗണ്ടില്‍
തന്റെ ഭാര്യയ്ക്ക് ഫാക്ടറി ജോലിയില്‍ നിന്ന് പ്രതിമാസം 5000 രൂപ മാത്രമാണ് ലഭിയ്ക്കുന്നതെന്ന് ട്രാന്‍സ്ഫോമര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായ സിലേന്ദര്‍ സിംഗ് പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്രയധികം പണം ബാങ്ക് അക്കൗണ്ടില്‍ വന്നത് ഇരുവരെയും ഞെട്ടിച്ചുകളഞ്ഞുവെന്നും സിലേന്ദര്‍ വ്യക്തമാക്കുന്നു.

ഇമെയില്‍
പരാതി നല്കാനെത്തിയപ്പോഴുള്ള ബാങ്ക് ജീവനക്കാരുടെ മനോഭാവം ദേഷ്യം പിടിപ്പിച്ചുവെന്നും തുടര്‍ന്നാണ് വിദ്യാഭ്യാസമുള്ള ഒരാളെ സമീപിച്ച് പ്രശ്നം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് ഇമെയില്‍ അയയ്ക്കാനുള്ള സൗകര്യമൊരുക്കിയതെന്നും സിലേന്ദര്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍
നോട്ട് നിരോധനത്തോടെ നിക്ഷേപം 50,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കെ അക്കൗണ്ടില്‍ 100 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി കാണിച്ച് ഡിസംബര്‍ 26നാണ് പ്രധാനമന്ത്രിയ്ക്ക് ഇമെയില്‍ അയച്ചത്. എടിഎമ്മില്‍ നിന്നുള്ള സ്ലിപ്പുകളും ബാങ്ക് പാസ് ബുക്കുകളുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്ശഷിപ്പിച്ചത്. എന്നാല്‍ ബാങ്ക് ജീവനക്കാരുടം പ്രതികരണം ലഭ്യമല്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications