Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്ലില്‍ ഒബിസി സംവരണം ഇല്ല; നടപ്പാകുക 2029ല്‍... നിര്‍ണായക വിവരം പുറത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ബില്ലിന്റെ വിവരങ്ങള്‍ പുറത്ത്. ഇപ്പോള്‍ ബില്ല് അവതരിപ്പിക്കുമെങ്കിലും നടപ്പാക്കാന്‍ 2029 ആകുമെന്നാണ് വിവരം. അതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട രണ്ട് കാര്യങ്ങളുള്ളതിനാലാണ് വനിതള്‍ക്ക് സംവരണം ലഭിക്കാന്‍ 2029 വരെ കാത്തിരിക്കേണ്ടി വരിക. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

വനിതകള്‍ക്ക് രാജ്യസഭയിലും സംസ്ഥാന നിയമസഭാ കൗണ്‍സിലുകളിലും സംവരണം നല്‍കുന്നത് സംബന്ധിച്ച് പുതിയ ബില്ലില്‍ പറയുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോക്‌സഭ, നിയമസഭകള്‍ എന്നിവയിലാകും സംവരണം ലഭിക്കുക. 33 ശതമാനമാകും സംവരണം. നിലവില്‍ ലോക്‌സഭയില്‍ 15 ശതമാനം പോലും വനിതാ പ്രാതിനിധ്യമില്ല.

parliament

27 വര്‍ഷമായി രാജ്യം ചര്‍ച്ച ചെയ്യുന്നതാണ് വനിതാ സംവരണം. പല കാരണങ്ങളാല്‍ ബില്ല് പാസാക്കാന്‍ സാധിച്ചില്ല. 33 ശതമാനം വനിതാ സംവരണത്തിനുള്ളില്‍ പിന്നാക്കക്കാരായ വനിതകള്‍ക്ക് ഉപസംവരണം വേണമെന്ന ആവശ്യവും ശക്തമാണ്. പുതിയ ബില്ലില്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഉപസംവരണമുണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ടത്രെ. എന്നാല്‍ ഒബിസി വിഭാഗങ്ങളുടെ കാര്യം പറയുന്നില്ല.

രാജ്യത്ത് മണ്ഡല പുനര്‍ നിര്‍ണയം നടക്കാനുണ്ട്. സെന്‍സസും നടക്കേണ്ടതുണ്ട്. 2027ലാകും ഇത് നടക്കുക. ഇതിന് ശേഷമാകും വനിതാ സംവരണം നടപ്പില്‍ വരിക. അതായത് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംവരണ ആനുകൂല്യമുണ്ടാകില്ലെന്ന് ചുരുക്കം.

റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

രാജ്യത്ത് 2027ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് കഴിഞ്ഞ ശേഷമാകും മണ്ഡല പുനര്‍ നിര്‍ണയം. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒബിസി വിഭാഗത്തിന്റേത് പറയുന്നില്ല. രാജ്യസഭയിലും സംസ്ഥാന കൗണ്‍സിലുകളിലും സംവരണം ഉണ്ടാകില്ല. മൂന്നിലൊന്ന് സീറ്റുകളാണ് വനിതകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. സംവരണത്തില്‍ മൂന്നിലൊരു ഭാഗം പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കും.

15 വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ലില്‍ പറയുന്നതത്രെ. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ കൊണ്ടുവന്ന ബില്ലിന് സമാനമാണ് പുതിയ ബില്ലിലെയും വ്യവസ്ഥകള്‍. ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് സംവരണം നല്‍കണമെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ ഇല്ല എന്നത് വ്യത്യാസമാണ്. റൊട്ടേഷന്‍ രീതിയില്‍ സംവരണ മണ്ഡലങ്ങള്‍ മാറിവരുമെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+