'വനിത സംവരണ ബിൽ ഗുണം ചെയ്യുക സവർണ സ്ത്രീകൾക്ക് മാത്രം';എതിർത്ത് ഉവൈസി
ഡൽഹി: വനിത സംവരണ ബില്ലിനെ എതിർത്ത് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി. സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിനെ കൊണ്ട് പ്രയോജനം ഉള്ളൂവെന്നും പാർലമെന്റിൽ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒ ബി സി, മുസ്‍ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നും ഉവൈസി ചോദിച്ചു.
'നിയമത്തെ ഞാൻ എതിർക്കുന്നു. കൂടുതൽ സ്ത്രീകൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നതാണ് ബില്ലിന് കേന്ദ്രസർക്കാർ നൽകുന്ന ന്യായീകരണം. അതാണ് ന്യായീകരണമെങ്കിൽ, ലോക്സഭയിൽ പ്രാതിനിധ്യം കുറവായ ഒബിസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്കും മുസ്ലീം സ്ത്രീകൾക്കും എന്തുകൊണ്ടാണ് യാതൊരു ക്വാട്ടയും നൽകാത്തത്', ഉവൈസി ചോദിച്ചു.

'മുസ്ലീം സ്ത്രീകൾ ജനസംഖ്യയുടെ ഏഴ് ശതമാനമാണ്. എന്നാൽ ഈ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം എന്ന് പറയുന്നത് വെറും 0.7 ശതമാനം മാത്രമാണ്. സവർണ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നത്. ഒ ബി സി സ്ത്രീകൾക്കും മുസ്ലീം സ്ത്രീകൾക്കും പ്രാതിനിധ്യം അവർ ആഗ്രഹിക്കുന്നില്ല. ലോകസഭയിലേക്ക് 690 വനിതാ എംപിമാർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, അവരിൽ 25 പേർ മാത്രമാണ് മുസ്ലീം സമുദായത്തിൽ നിന്ന് വന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് കേൾക്കുന്നു? 1950-ലെ രാഷ്ട്രപതിയുടെ ഉത്തരവ് എന്താണ്? ഈ സംവരണത്തിനുള്ളിൽ ക്വോട്ട നിഷേധിച്ചുകൊണ്ട് നിങ്ങൾ മുസ്ലീം സ്ത്രീകളെ കബളിപ്പിക്കുകയാണ്. ഈ ബിൽ ഒ ബി സി വിഭാഗത്തിന്റെ ന്യായമായ വിഹിതം നിഷേധിക്കും. മുസ്ലീം പ്രാതിനിധ്യത്തിന്റെ വാതിൽ അടയ്ക്കും.', ഉവൈസി കുറ്റപ്പെടുത്തി.
ഉവൈസി ഉൾപ്പെടെ രണ്ട് എ ഐ എം ഐ എം എംപിമാരാണ് ബില്ലിനെ ലോക്സഭയിൽ എതിർത്തത്. 54 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു.ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. നാളെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. അതേസമയം2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനർനിർണ്ണയ നടപടികളും ഉണ്ടാവുക. പിന്നാക്ക വിഭാഗങ്ങളുടെ കൂടി സർക്കാരാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications