12 കാരിയുടെ വസ്ത്രധാരണം കണ്ട്രോള് തെറ്റിക്കുന്നുവെന്ന്!!! പറഞ്ഞത്....അവസരം നിഷേധിച്ചു!!
മലേഷ്യയിലാണ് സംഭവം നടന്നത്
ക്വലാലംപൂര്‍: വസ്ത്രധാരണം മോശമാണെന്ന് ആരോപിച്ചു 12 കാരിയായ പെണ്‍കുട്ടിക്കു ചെസ് ചാംപ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ടു. മലേഷ്യലിയാണ് സംഭവം നടന്നത്. കുട്ടികളുടെ വിഭാഗത്തിലെ ചാംപ്യന്‍ താരത്തിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയുടെ കോച്ച് കാരണം അന്വേഷിച്ചപ്പോഴാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അവളെ ടൂര്‍ണമെന്റില്‍ നിന്നു വിലക്കാനുള്ള സംഘാടകരുടെ വിശദീകരണം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നു കോച്ച് കൗശല്‍ ഖന്ദാര്‍ പറഞ്ഞു. കുട്ടിയുടെ വസ്ത്രം കാല്‍മുട്ട് വരെയേ ഉള്ളൂവെന്നും ഇതു മറ്റുള്ളവരെ വശീകരിക്കുന്നതാണെന്നുമാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് അവസരം നിഷേധിക്കാനുള്ള കാരണത്തെക്കുറിച്ച് കേട്ടപ്പോള്‍ പെണ്‍കുട്ടി ഏറെ അസ്വസ്ഥയായതായും അദ്ദേഹം വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെ സംഘാടകര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. അതാത് രാജ്യങ്ങളിലെ സംസ്കാരമനുസരിച്ച് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സംഘാടകര്‍ക്കു നിബന്ധന വയ്ക്കാം.

കഴിഞ്ഞ 20 വര്‍ഷമായി താന്‍ മലേഷ്യയില്‍ ചെസ് കളിക്കുന്നതായും ഇത്തരമൊരു സംഭവം കേള്‍ക്കുന്നത് ഇതാദ്യമാണെന്നും കോച്ച് ഖന്ദാര്‍ പറഞ്ഞു. മലേഷ്യയില്‍ സ്ത്രീകള്‍ കാല്‍മുട്ട് വരെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സാധാരണമാണ്. അതിനിടെയാണ് 12 കാരിയായ പെണ്‍കുട്ടിയെ ഈ കാരണം കൊണ്ട് സംഘാടകര്‍ വിലക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യറൗണ്ടിലും സമാനമായ വസ്ത്രം ധരിച്ചാണ് അവള് മല്‍സരിച്ചത്. ജയത്തോടെ അവള് രണ്ടാം റൗണ്ടിലെത്തുകയും ചെയ്തു. രണ്ടാംറൗണ്ട് മല്‍സരത്തിനിടെയാണ് ഡ്രസ് കോഡ് പാലിച്ചില്ലെന്നു ആരോപിച്ച് സംഘാടകര്‍ കടുത്ത നടപടി സ്വീകരിച്ചതെന്നു കോച്ച് ആരോപിച്ചു.

ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കണമെങ്കില്‍ ഒരു ഉപാധി രാത്രി 10 മണിക്കുശേഷം സംഘാടകര്‍ മുന്നോട്ടുവച്ചു. പുതിയ വസ്ത്രം ധരിച്ച് തൊട്ടടുത്ത ദിവസം രാവിലെ ചാംപ്യന്ഷിപ്പിനെത്തിയാല് മല്‍സരിപ്പിക്കാമെന്നതായിരുന്നു അത്. എന്നാല്‍ 10 മണിക്കുശേഷം കടകള്‍ അടച്ചതിനാല്‍ വസ്ത്രം വാങ്ങിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ രാവിലെ ഒമ്പതു മണിക്ക് മല്‍സരവേദിയില്‍ എത്താനും കഴിഞ്ഞില്ല. അപ്പോള്‍ പിന്നെ പിന്മാറുകയല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നുവെന്ന് കോച്ച് ഖന്ദാര്‍ പറഞ്ഞു.

അവസരം നിഷേധിക്കപ്പെട്ടതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഉണ്ടായതെന്നു കോച്ച് ചൂണ്ടിക്കാട്ടി. കോച്ചിങ്, രജിസ്ട്രേഷന് തുക, യാത്ര, താമസം എന്നിവയടക്കം വലിയ തുക മുടക്കിയാണ് കുട്ടി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിനു ശേഷം പെണ്‍കുട്ടിയും അമ്മയും വളരെ അസ്വസ്ഥരാണെന്നു ഖന്ദാര്‍ പറഞ്ഞു. അന്യായമായ കാരണം പറഞ്ഞ് അവസരം നിഷേധിച്ച സംഘാടകര്‍ പരസ്യമായി മാപ്പുപറയണമെന്നാണ് ഇരുവരുടെയും ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

12 കാരിയെ വിലക്കിയ നടപടി ഇതിനകം മലേഷ്യയില്‍ വലിയ വിവാദമായി മാറിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും തെറ്റ് ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മലേഷ്യന്‍ ചെസ് ഫെഡറേഷന് അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications