ചൈനയെ പൂട്ടാന്‍ യുഎസ്.... കയറ്റുമതിയിലും വന്‍ നിയന്ത്രണം, ട്രംപ് പണി തുടങ്ങി, സൈനിക ഉപകരണങ്ങള്‍!!
വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ പ്രതികാര നടപടി ശക്തമാക്കി അമേരിക്ക. ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വന്‍ നിയന്ത്രണങ്ങളാണ്കൊണ്ടുവരുന്നത്. സെമി കണ്ടക്ടര്‍ പ്രൊഡക്ഷന്‍ ഉപകരണങ്ങളുടെ കയറ്റുമതിയാണ് നിയന്ത്രിക്കുന്നത്. ഇത് യുഎസ് സാങ്കേതിക വിദ്യ ചൈനയിലെത്താതെ തടയുന്നതിന് വേണ്ടിയാണ്. ഇതോടെ യുഎസ് കമ്പനികള്‍ക്ക് പല ഉപകരണങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടി വരും. ഈ കമ്പനികള്‍ ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നവരാണെന്ന് സൂചനയുണ്ട്. അതേസമയം വ്യക്തികള്‍ക്കുള്ള ഉപയോഗത്തിനാണെങ്കിലും ഈ ഉല്‍പ്പന്നങ്ങള്‍ ചൈനയിലേക്ക് അയക്കണമെങ്കില്‍ നിയന്ത്രണമുണ്ടാവും.

വ്യക്തികള്‍ക്ക് നല്‍കിയിരുന്ന ഇളവുകളും അമേരിക്ക വെട്ടിക്കുറയ്ക്കുകയാണ്. ചൈനയ്ക്കെതിരെ വ്യാപാര യുദ്ധം പല ഘട്ടത്തിലും വരുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. വിമാനത്തിന്റെ വിവിധ ഭാഗങ്ങളും സ്വകാര്യ വിമാന വിപണിയെയും ഇത് ബാധിക്കും. അതിലുപരി ഇലക്ട്രോണിക്ക് മേഖലയെയും ബാധിക്കും. ഇതോടെ വിവിധ രാജ്യങ്ങളെയും ഇത് ബാധിക്കും. റഷ്യയെയും വെനസ്വലയെയും ഇത് ബാധിക്കും. ചൈനയ്ക്കാണ് യുഎസ്സിന്റെ നിയമങ്ങള്‍ കൂടുതല്‍ തിരിച്ചടിയാവുക. യുഎസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചൈന ഉപയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇത് ഉപയോഗിച്ച് ചൈന പലര്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു എന്നും യുഎസ് ആരോപിക്കുന്നു.
ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ട്. അവര്‍ യുഎസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് വില്‍ക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ ചൈന മറ്റ് മാര്‍ഗങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ വാണിജ്യകാര്യങ്ങളുടെ അഭിഭാഷകന് കെവിന് വൂള്‍ഫ് പറഞ്ഞു. ചൈനയുടെ ബിസിനസ് താല്പര്യങ്ങളും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചാണ് പോകുന്നതെന്ന് അതുകൊണ്ട് ഈ നടപടികള്‍ യുഎസ് അംഗീകരിക്കില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ട്രംപിന്റെ പ്രതികാര നടപടിയാണ് ഇതെന്ന വിമര്‍ശനം ശക്തമാണ്.
കൊറോണവൈറസുമായി ബന്ധപ്പെട്ടാണ് ട്രംപ് ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. ചൈന ലോകത്തില്‍ നിന്ന് പല വിവരങ്ങളും മറച്ചുവെച്ചെന്നും, ഇതാണ് കൊറോണയുടെ വ്യാപനത്തിന് കാരണമായതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പുറമേ ചൈനയ്ക്കെതിരെ ഇന്റലിജന്‍സ് ഏജന്‍സികളെ കൊണ്ട് അന്വേഷണം ആരംഭിപ്പിക്കുകയും ചെയ്തു. ആഗോള തലത്തില്‍ ചൈനയ്ക്കെതിരെ നിയമനടപടിക്കും ട്രംപ് ശ്രമിക്കുന്നുണ്ട്. ജര്‍മനിയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം യുഎസ് ആവശ്യപ്പെടുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനീസ് ബന്ധം ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗും ട്രംപ് അവസാനിപ്പിച്ചിരുന്നു. യുഎസ് പാത പിന്തുടര്ന്ന് ബ്രിട്ടന്, ജര്‍മനി, ഓസ്ട്രേലിയ എന്നിവരും ചൈനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications