Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് തടഞ്ഞു; യുഎസിൽ വനിത ജഡ്ജി അറസ്റ്റിൽ

വിസ്കോൻസെൻ സംസ്ഥാനത്ത് നിന്നുള്ള വനിത ജഡ്ജിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ. ജഡ്ജി ഹന്ന ഡ്യുഗനാണ് ഇന്നലെ അറസ്റ്റിലായത്. ഇമിഗ്രേഷൻ ഏജന്റുമാരെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. രേഖകളില്ലാത്ത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതിനാണ് ജഡ്ജിക്കെതിരെ നടപടിയെടുത്തതെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

മിൽവാക്കി എന്ന സ്ഥലത്തെ ജഡ്ജിയാണ് ഹന്ന ഡ്യൂഗൻ. ഏപ്രിൽ 18 ന് തന്റെ കോടതിയിൽ വെച്ച് ഒരാളെ ഇമിഗ്രേഷൻ ഏജന്റുമാർക്ക് കൈമാറാൻ അവർ വിസമ്മതിച്ചുവെന്നും ജൂറി വാതിലിലൂടെ പോകാൻ അനുവദിച്ചുവെന്നുമാണ് യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപണം. അതേസമയം ഉദ്യോഗസ്ഥർ അനധികൃത കുടിയേറ്റക്കാരനെ പിന്തുടർന്ന് പിടികൂടിയെന്നും അധികൃതർ അധികൃതർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾക്ക് അപകടമാകുന്ന നടപടിയാണ് ജഡ്ജിൽ നിന്നും ഉണ്ടായതെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി.
അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് വനിത ജഡ്ജി ദേഷ്യപ്പെട്ടു. നടപടി അസംബന്ധമാണെന്നും കുറ്റപ്പെടുത്തിയെന്നും വകുപ്പ് പറഞ്ഞു.

trump2-1

അറസ്റ്റിന് പിന്നാലെ ഹന്ന ഡ്യൂഗനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. മെയ് 15 ന് കേസിൽ വാദം നടക്കും. അന്ന് ഹാജരാകാനും ഡ്യൂഗനോട് കോടതി ആവശ്യപ്പെട്ടു. ജഡ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വലിയ പ്രതിഷേധമാണ് കോടതിക്ക് പുറത്ത് അരങ്ങേറിയത്. ജഡ്ജിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേർ മുദ്രാവാക്യം വിളിച്ചു. അതേസമയം അനധികൃത കുടിയേറ്റക്കാർക്കെതിരായ ഇത്തരം നടപടികൾ കോടതി മുഖേന നടത്തുന്നത് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് അഭിഭാഷകർ നൽകുന്നത്. കുറ്റങ്ങളോട് പ്രതികരിക്കാനും നിയമനടപടികളോട് ഭയവും അവർക്കുണ്ടാകുമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

അതിനിടെ ഭരണകുടത്തിന്റെ നടപടിയെ വിമർശിച്ച് മിൽവാക്കി കൗണ്ടി എക്സിക്യൂട്ടീവ് ഡേവിഡ് ക്രൗളി രംഗത്തെത്തി. 'എഫ് ബി ഐ ഡയറക്ടർ പട്ടേലിന്റെ പ്രതികരണം സൂചിപ്പിക്കുന്നത് യഥാർത്ഥ നീതി നടപ്പാക്കുന്നതിനേക്കാൾ അവർക്ക് പ്രധാനം ഇത്തരത്തിൽ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളോട് വിയോജിക്കുന്ന ആളുകളെ ഭയപ്പെടുത്തുന്നതിലാണ് എന്ന്', ക്രൗളി കുറ്റപ്പെടുത്തി.

ട്രംപ് ഭരണകുടം അധികാരത്തിലേറിയത് മുതൽ ഫെഡറൽ ജഡ്ജുമാരുമായി കൊമ്പുകോർക്കുന്നുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ടും പ്രസിഡന്റിന്റെ അമിതാധികാരം ഉപയോഗപ്പെടുത്തുന്നതിനെതിരേയുമുള്ള കോടതി വിധികളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+