ചൈനയിലടക്കം കൊവിഡ് കേസുകൾ ഉയരുന്നു, സംസ്ഥാനങ്ങൾക്ക് നിർദേശങ്ങളുമായി കേന്ദ്രം
ദില്ലി: ചൈന അടക്കമുളള രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ അടിയന്തരമായി തന്നെ ജീന്‍ സീക്വന്‍സിംഗ് ലബോറട്ടറികളിലേക്ക് അയച്ച് പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. പുതിയ കൊവിഡ് വകഭേദങ്ങളുണ്ടാകുന്നുണ്ടോ എന്നുളളത് തുടര്‍ച്ചയായി നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതിയിട്ടുണ്ട്. ചൈനയെ കൂടാതെ ജപ്പാന്, അമേരിക്ക, കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സാര്‍സ്-സിഒവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം നെറ്റ്വര്‍ക്ക് വഴി പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ ജീന്‍ സീക്വന്‍സിംഗ് നടത്തി വൈറസിന്റെ വകഭേദങ്ങളെ കണ്ടെത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.

അത് വഴി രാജ്യത്ത് പരക്കുന്ന പുതിയ വൈറസുകളെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ വേഗത്തില്‍ ശക്തിപ്പെടുത്താനാകുമെന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ സാര്‍സ്-സിഒവി-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം എന്നത് കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനുളള 50 ലബോറട്ടറികള്‍ ഉള്‍പ്പെടുന്നതാണ്. പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനും അതിന്റെ സ്വഭാവ സവിശേഷതകള്‍ പഠിക്കാനും സഹായിക്കുന്നതാണ് ജീന്‍ സീക്വന്‍സിംഗ്. പോസിറ്റീവ് കേസുകളുടെ സാംപിളുകള്‍ ദിവസവും പരിശോധനയ്ക്ക് അയയ്ക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന് തുടക്കം കുറിച്ച ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വലിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതായും ഫാര്‍മസികള്‍ കടുത്ത മരുന്ന് ക്ഷാമത്തിലാണ് എന്നുമാണ് വിവരം. വര്‍ഷങ്ങളായുളള കൊവിഡ് നിയന്ത്രണം അടുത്തിടെയാണ് ചൈനീസ് സര്‍ക്കാര്‍ നീക്കം ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിന് എതിരെ പ്രതിഷേധം ഉയര്‍ന്നതോടെയായിരുന്നു നീക്കം ചെയ്യല്‍. ഇതിന് പിന്നാലെയാണ് രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത്.
മൂന്ന് മാസത്തിനുളളില്‍ ചൈനയിലെ 60 ശതമാനം പേര്‍ക്കും ലോകത്തിലെ 10 ശതമാനം പേര്‍ക്കും കൊവിഡ് ബാധിക്കാനുളള സാധ്യതയുണ്ട് എന്നാണ് പകര്‍ച്ച വ്യാധി വിദഗ്ധനായ ഗവേഷകന് എറിക് ഫീഗല്‍ ഡിംഗ് പറയുന്നത്. മാത്രമല്ല കൊവിഡ് മരണങ്ങള് ലക്ഷങ്ങള്‍ കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ആശുപത്രികളില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്ന വീഡിയോകള്‍ അടക്കം ചൈനയില്‍ നിന്ന് പുറത്ത് വരുന്നത് ആശങ്കയേറ്റുന്നതാണ്. അതേസമയം ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ശ്മശാനം ജീവനക്കാരുടെ അടക്കം പ്രതികരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. കൊവിഡ് മരണങ്ങള് കാരണം തങ്ങള്‍ക്ക് അധിക ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണ് എന്നാണ് ശ്മശാനം ജോലിക്കാര്‍ പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications