ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി: രണ്ട് മന്ത്രിമാർ രാജിവെച്ചു
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കനത്ത തിരിച്ചടി നല്‍കി കൊണ്ട് സർക്കാറിലെ രണ്ട് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് മന്ത്രിമാരുടെ രാജി. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സണ് മന്ത്രിമാരുടെ രാജിയില്‍ വിശദീകരണം നല്‍കുക എന്നുള്ളതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധി.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങളായിരുന്നു ബോറിസ് ജോണ്‍സണ് നേരെ ഉയർന്നത്. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ നടപടി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം ഇതുവരെ അണഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഭരണ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് മന്ത്രി മാരുടെ രാജി. ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് ജാവേദ് ട്വീറ്റിലുടെ വ്യക്തമാക്കി. നല്ല മനസാക്ഷിയോടെ ഇനി ഈ സർക്കാരിൽ തുടരാൻ കഴിയില്ലെന്ന് വളരെ ഖേദത്തോടെ അറിയിക്കുന്നുവെന്നാണ് ജാവേദ് തന്റെ ട്വീറ്റില്‍ പറയുന്നത്. "ഞാൻ സഹജമായി ഒരു ടീം കളിക്കാരനാണ്, പക്ഷേ ബ്രിട്ടീഷ് ജനത അവരുടെ സർക്കാരിൽ നിന്ന് സത്യസന്ധത പ്രതീക്ഷിക്കുന്നു."- എന്നും അദ്ദേഹം കുറിച്ചു.
ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍
സർക്കാർ ശരിയായും കാര്യക്ഷമമായും ഗൗരവത്തോടെയും പ്രവർത്തിക്കുമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് റിഷി സുനക അഭിപ്രായപ്പെട്ടത്. "ഇത് എന്റെ അവസാന മന്ത്രിസ്ഥാനമായിരിക്കാമെന്ന് ഞാൻ തിരിച്ചറിയുന്നു, എന്നാൽ ചില മാനദണ്ഡങ്ങൾക്കായി പോരാടുന്നത് അതിനേക്കാള്‍ മൂല്യവത്താണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാലാണ് ഞാൻ രാജിവെക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിഞ്ചറിനെ സർക്കാരിന്റെ ഭാഗമാക്കിയത് തെറ്റാണോ എന്ന ചോദ്യത്തിന്, "അത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നു, അതിന് ഞാൻ മാപ്പ് ചോദിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ അത് വലിയ തെറ്റായ കാര്യമായിരുന്നു. "- എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അതേസമയം ഫെബ്രുവരിയിൽ പിഞ്ചറിനെ പുതിയ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആരോപണങ്ങളൊന്നും ജോൺസൺ അറിഞ്ഞിരുന്നില്ലെന്നാണ് ചില മന്ത്രിമാർ ആദ്യം പറഞ്ഞത്.
എന്നാല്‍ "പരിഹരിക്കപ്പെട്ട അല്ലെങ്കിൽ ഒരു ഔപചാരിക പരാതിയിലേക്ക് പുരോഗമിക്കാത്ത" ലൈംഗിക ദുരാരോപണങ്ങളെക്കുറിച്ച് ജോൺസന് അറിയാമായിരുന്നുവെന്നാണ് ഒരു വക്താവ് വ്യക്തമാക്കിയത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications